സോഷ്യൽ സെക്യൂരിറ്റിക്കും വെറ്ററൻ ആനുകൂല്യങ്ങൾക്കുമുള്ള പണം തീർന്നതായി യുഎസ് ട്രഷറി സെക്രട്ടറി

Spread the love

വാഷിംഗ്‌ടൺ ഡി. സി: സോഷ്യൽ സെക്യൂരിറ്റിക്കും വെറ്ററൻ ആനുകൂല്യങ്ങൾക്കുമായി യു.എസ് ഗവൺമെന്റ് അനുവദിച്ചിരുന്ന പണം തീർന്നതായി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ .

റിപ്പോർട്ട് അനുസരിച്ച്, വേനൽക്കാലാം ആരംഭിക്കുന്നതോടെ സോഷ്യൽ സെക്യൂരിറ്റി പേഔട്ടുകൾക്കും സൈനിക ശമ്പളത്തിനും സർക്കാരിന് പണം ഇല്ലാതാകും. കടം പരിധി ഉയർത്തണമോ വേണ്ടയോ എന്നതിനെക്കുറിച്ച് കോൺഗ്രസിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്, എന്നാൽ അതിനാവശ്യമായ അംഗീകാരം വോട്ടെടുപ്പിലൂടെ ലഭിച്ചില്ലെങ്കിൽ ട്രഷറിക്ക് സാമൂഹിക സുരക്ഷ, സൈന്യം, അതുപോലെ മറ്റുള്ള ആനുകൂല്യങ്ങൾ. എന്നിവയ്ക്കുള്ള ബാധ്യതകൾ താങ്ങാൻ കഴിയില്ലെന്നു ജാനറ്റ് യെല്ലൻ പറഞ്ഞു.

സർക്കാർ വീഴ്ച വരുത്തിയാൽ അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം “വിപത്ത്” ആയിരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ വ്യക്തമാക്കി. “ഞങ്ങളുടെ സൈനിക കുടുംബങ്ങളും സാമൂഹിക സുരക്ഷയെ ആശ്രയിക്കുന്ന മുതിർന്നവരും ഉൾപ്പെടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ഫെഡറൽ ഗവൺമെന്റിന് പേയ്‌മെന്റുകൾ നൽകാൻ സാധ്യതയില്ല,” ജാനറ്റ് യെല്ലൻ പറഞ്ഞു.

അമേരിക്കൻ ജനതയ്ക്ക് , ഭവന, വാഹന വായ്പാ നിരക്കുകൾ, ക്രെഡിറ്റ് കാർഡ് നിരക്കുകൾ എന്നിവയുടെ പലിശ നിരക്കുകൾ ഉയരുന്നത് തുടരും . സർക്കാരിന്റെ കടങ്ങൾ തിരിച്ചടയ്ക്കാൻ റിപ്പബ്ലിക്കൻമാർക്ക് ബാധ്യതയില്ലെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു .
ഫെഡറൽ ചെലവ് വെട്ടിക്കുറയ്ക്കണമെന്നും ബൈഡൻ ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന “ക്ലീൻ ഡെറ്റ് സീലിംഗ്” അവർ പാസാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണിൽ നടന്ന നാഷണൽ അസോസിയേഷൻ ഓഫ് കൗണ്ടി കോൺഫറൻസിൽ, ബൈഡൻ നടത്തിയ പ്രസംഗംത്തിൽ , സർക്കാറിനു സ്ഥിരതയില്ലാത്തപക്ഷം യുഎസിന്റെ അവസ്ഥയെ വിവരിക്കാൻ “ദുരന്തം” എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത് . കടമെടുക്കൽ ചെലവ് വർദ്ധിപ്പിക്കും, ഇത് കമ്മ്യൂണിറ്റികളിലെ പ്രധാന പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നത് ബുദ്ധിമുട്ടാക്കും,” അദ്ദേഹം പറഞ്ഞു.

Author