ശബരിമല സ്വര്‍ണക്കൊള്ള : എന്തുകൊണ്ടാണ് അച്ചടക്ക നടപടി സ്വീകരിക്കാത്തത് ?.പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (28/03/2026).

 

കൊച്ചി  : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്കെതിരെ എന്തുകൊണ്ടാണ് അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. ഹൈക്കോടതിയും സുപ്രീം കോടതിയും ശക്തമായ ഭാഷയിലാണ് പ്രതികളുടെ ജാമ്യം വിലക്കിയത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചെന്നും അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്നും അതിന് പകരമായി ചെമ്പില്‍ മോള്‍ഡുണ്ടാക്കി തിരിച്ച് കൊണ്ടുവന്നെന്നും പ്രതികള്‍ നിരവധി ദിവസം ജയിലില്‍ കിടക്കുകയും കുറ്റപത്രം സമര്‍പ്പിക്കാത്തത് കൊണ്ട് മാത്രം ജാമ്യം ലഭിക്കുകയും ചെയ്തു. അങ്ങനെയുള്ളവരെ എന്തുകൊണ്ടാണ് സി.പി.എം സംരക്ഷിക്കുന്നത്. ഇതുപോലൊരു കവര്‍ച്ച കേസില്‍ പ്രതികളായ നേതാക്കള്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായി ഇരിക്കുകയാണ്. ഏത് പാര്‍ട്ടിയാണെങ്കിലും ഇത്തരം കേസുകലില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനേക്കാള്‍ നിസാരമായ കേസുകളില്‍പ്പെടുന്നവര്‍ക്കെതിരെ പോലും നടപടി സ്വീകരിക്കുമ്പോള്‍ ശബരിമല ശാസ്താവിന്റെ സ്വര്‍ണം കട്ടെടുത്ത ഗുരുതര കുറ്റകൃത്യം ചെയ്തവരെ സി.പി.എം എന്തുകൊണ്ടാണ് സംരക്ഷിക്കുന്നത്? മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും പേരുകള്‍ പറയുമെന്ന് കരുതിയാണോ സി.പി.എം പ്രതികളെ സംരക്ഷിക്കുന്നത്? എന്ത് സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലുള്ളതെന്ന് കേരളത്തോട് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുണ്ട്. ശബരിമലയിലെ കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുന്ന സര്‍ക്കാരാണിത്. പ്രതികള്‍ ജയില്‍ മോചിതരായപ്പോള്‍ ചുവന്ന മാലയിട്ട് സ്വീകരിക്കാന്‍ സി.പി.എം പോകാത്തത് കേരളത്തിന്റെ ഭാഗ്യം. പക്ഷെ സി.പി.എം അവരെ ആശ്വസിപ്പിക്കുകയും കൂടെയുണ്ടെന്ന വാക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. തിരഞ്ഞെടുപ്പ് ആയപ്പോള്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയണം. കേരളത്തിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയണം.

കേന്ദ്ര സര്‍ക്കാരിന്റെ മുഖമുദ്ര വര്‍ഗീയവാദമാണോ അതോ ന്യൂനപക്ഷ വിരോധമാണോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് എഫ്.സി.ആര്‍.എ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടു വരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റില്‍ കൊണ്ടു വന്നിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ വൈകുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്താല്‍ സംഘടനകളും ആസ്തികള്‍ കേന്ദ്ര സര്‍ക്കാരിന് പിടിച്ചെടുക്കാനുള്ള അവസരമാണ് നിയമഭേദഗതിയിലൂടെ കൊണ്ട് വരുന്നത്. ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചു നിരത്തിയതു ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് എഫ്.സി.ആര്‍.എ നിയമം. മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ടാക്കി വാദികളെ പോലും അറസ്റ്റു ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ ഈ നിയമം കൂടി പാസാക്കിയാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ ഉപദ്രവിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചു വിടുകയും ചെയ്യും. നിയമ നിര്‍മ്മാണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുകയാണ്.

   

ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ എ.ഡി.ജി.പിയെ അയച്ചത് മുഖ്യമന്ത്രിയാണ്. ഒന്നാം നമ്പര്‍ കാര്‍ മാറ്റി അടച്ചിട്ട മുറിയില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്. ഇതേക്കുറിച്ച് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി തലകുനിച്ചിരുന്നു. ചര്‍ച്ച നടത്തിയെന്ന് ശ്രീ എം വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. അപ്പോള്‍ സ്വന്തം കാര്യം പറഞ്ഞിട്ട് പിണറായി വിജയന്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ വന്നാല്‍ മതി. ഞങ്ങള്‍ക്ക് ആര്‍.എസ്.എസുമായി ഒരു ബന്ധവുമില്ല. പറവൂരില്‍ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥി മാറി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. ഒരു സ്ഥലത്തും ഒരു ഡീലും നടക്കില്ല. പറവൂരില്‍ ബി.ജെ.പിയുടെ വോട്ട് കൂടി വന്നിട്ടേയുള്ളൂ. 2016-ലാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നെ തോല്‍പ്പിക്കാന്‍ ഇറങ്ങിയത്. അന്ന് 28000 വോട്ടാണ് അവര്‍ക്ക് കിട്ടിയത്. അന്ന് 20000 വോട്ടിന് ഞാന്‍ വിജയിച്ചു. ഇപ്പോള്‍ ആര്‍.വി ബാബുവും മുഖ്യമന്ത്രിയും ഒന്നിച്ച് നില്‍ക്കുകയാണ്. മൂന്നാം സ്ഥാനത്ത് വരുന്ന ബി.ജെ.പിയുടെ വോട്ട് രണ്ടാം സ്ഥാനത്തുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്നാണ് ബി.ജെ.പി നേതാവ് സെന്‍കുമാര്‍ ആഹ്വാനം ചെയ്തത്.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ മാത്രമാണ് എല്‍.ഡി.എഫിനും പിണറായി വിജയനും പ്രശ്‌നം. ആര്‍.എസ്.എസുമായി ചില കാലത്ത് ബന്ധമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞത് പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയും അക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഒരു ബന്ധവും ഇല്ലെന്ന് ഇപ്പോള്‍ നുണ പറയുന്നത്. എല്ലില്ലാത്ത നാവുകൊണ്ട് നുണ പറയുന്നത് ആരാണ്? ജമാഅത്ത് ഇസ്ലാമിയുമായി ഒരുകാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജമാഅത്ത് ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കിയപ്പോള്‍ ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ചു. ഇപ്പോള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന പി.ഡി.പിയും എസ്.ഡി.പി.ഐയും മതേതര പാര്‍ട്ടികളാണോ? മതേതര പാര്‍ട്ടിയും വര്‍ഗീയ പാര്‍ട്ടിയും ആരൊക്കെയാണെന്ന് സി.പി.എമ്മാണോ തീരുമനിക്കുന്നത്. നാലു പതിറ്റാണ്ടു കാലം സി.പി.എമ്മിനൊപ്പം നിന്നവര്‍ ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കാനാണ് സി.പി.എം ശ്രമിച്ചത്.

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പേര് കൂടി പറഞ്ഞു. അപ്പോള്‍ യു.ഡി.എഫ് ജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. അതില്‍ വളരെയധികം സന്തോഷമുണ്ട്. എന്നെ കുറിച്ച് അദ്ദേഹം എന്തു പറഞ്ഞാലും കുഴപ്പമില്ല. അതിലും മോശം വാക്കുകള്‍ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ തവളയെ പോലെ ചീര്‍ത്തെന്നും ഞാന്‍ പന്നനാണെന്നും വൃത്തികെട്ടവനാണെന്നും പറഞ്ഞു. 90 വയസായ അദ്ദേഹത്തോട് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്? ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം എന്നെ പറഞ്ഞതൊക്കെ ഇല്ലാതാകും. എന്നോടുള്ള വിരോധം കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറഞ്ഞതെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അദ്ദേഹം എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തിയതാണ്. അല്ലാതെ കോണ്‍ഗ്രസിനെയല്ല. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. എല്ലാ തിരഞ്ഞെടുപ്പുകളിലെയും വിജയം മുന്‍നിര്‍ത്തിയാണ് 2001ലെ വിജയം ഉണ്ടാകുമെന്ന് പറയുന്നത്. കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്ന് പുതുയുഗ യാത്രയില്‍ വ്യക്തമായതാണ്. എല്ലാ വീടുകളിലും ഗ്യാരണ്ടി കാര്‍ഡ് എത്തിക്കുന്നുണ്ട്. എല്ലാ പൊതുയോഗങ്ങളിലും അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്.

നേമത്ത് ശബരീനാഥാണ് മത്സരിക്കുന്നതെന്ന് ശിവന്‍കുട്ടി മനസിലാക്കണം. പാലക്കാട് 18000 വോട്ടിണ് വിജയിച്ചത്. അവിടെ സി.പി.എം പരിതാപകരമായ മൂന്നാം സ്ഥാനത്താണ്. നേമത്ത് അവസാന റൗണ്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാകും മത്സരം. പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. കാരണം സി.പി.എമ്മിന്റെ വോട്ട് വ്യത്യാസം വളരെ പിന്നിലാണ്. പാലക്കാട് തിരഞ്ഞെടുപ്പിലും മാധ്യമങ്ങള്‍ പറഞ്ഞതല്ല ശരിയായത്. അവിടെ യു.ഡി.എഫ് പറഞ്ഞ് ഭൂരിപക്ഷം ലഭിച്ചും. നിലമ്പൂരും തൃക്കാക്കരയിലും പുതുപ്പള്ളിയിലും നിലമ്പൂരിലും പ്രചിച്ച ഭൂരിപക്ഷം തന്നെ ലഭിച്ചു.

പുനര്‍ജ്ജനിക്കായി ഒരാള്‍ സൗജന്യമായി സ്ഥലം നല്‍കി. അവിടെ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ ശിലാസ്ഥാപനം നല്‍കി. പക്ഷെ ആ ഭൂമി തരംമാറ്റി കിട്ടില്ലെന്ന് പിന്നീടാണ് മനസിലായത്. അതിന് പകരമായി നാല് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. മുന്നൂറോളം വീടുകളാണ് പറവൂരില്‍ നിര്‍മ്മിച്ചത്. വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകള്‍ താമസയോഗ്യമാകുന്നതിന് മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. ഞങ്ങളുടെ പണം ഉപയോഗിച്ച് അവിടെ സ്ഥലം വാങ്ങി. സര്‍ക്കാര്‍ സ്ഥലം നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് പ്രത്യേകമായി സ്ഥലം വാങ്ങിയത്. സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം എടുത്ത സ്ഥാനത്താണ് കോണ്‍ഗ്രസ് നാലു മാസം കൊണ്ട് സ്ഥലം വാങ്ങിയത്. ആന കയറുന്ന സ്ഥലം ആണെന്നത് ഉള്‍പ്പെടെ എത്രയോ നുണ പറഞ്ഞു. പ്രധാന റോഡിന് സമീപമാണ് കോണ്‍ഗ്രസ് വാങ്ങിയ സ്ഥലം. ഒരു കൊല്ലം എടുത്ത് സര്‍ക്കാര്‍ പണിത് ഉദ്ഘാടനം ചെയ്ത വീട്ടില്‍ ആര്‍ക്കും ഇതുവരെ താമസിക്കാന്‍ സാധിച്ചിട്ടില്ല. ഉദ്ഘാടനം നടത്തിയിട്ട് ആര്‍ക്കെങ്കിലും താക്കോല്‍ കൊടുത്തോ? ലീഗ് പണിത വീടുകളുടെ താക്കോല്‍ കൈമാറിയല്ലോ. 642 കോടി രൂപ പിരിച്ചിട്ട് ചികിത്സയ്ക്ക് പോലും പണം നല്‍കിയില്ല. അവരുടെ വീട്ടിലെ പണമല്ലല്ലോ. എല്ലാവരും നല്‍കിയ പണമാണ്. 142 കുട്ടികളെ പഠിപ്പിക്കുന്നത് എം.എല്‍.എ മുന്‍കൈ എടുത്താണ്. ഇത്രയും പണം പിരിച്ച് ബാങ്കില്‍ ഇട്ടിട്ട് സര്‍ക്കാര്‍ എന്ത് സഹായമാണ് നല്‍കിയത്? ഈ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറയട്ടെ. നാട്ടുകാരുടെ പണം ചെലവാക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയട്ടെ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കൊച്ചിനെ എടുത്തെന്നും മുഖ്യമന്ത്രിയാണ് ആ കുട്ടിക്ക് വീടിന്റെ താക്കോല്‍ നല്‍കിയതെന്നാണ് പറഞ്ഞത്. ആ കുട്ടിക്ക് എന്തെല്ലാമാണ് പ്രതിപക്ഷ നേതാവ് ചെയ്തു കൊടുത്തതെന്ന് ആ കുടുംബത്തോട് ചോദിച്ചാല്‍ മതി. ആ കുട്ടിയുടെ പേരില്‍ പരസ്യം നല്‍കാന്‍ ഞങ്ങള്‍ തയാറല്ല. ആ കുടുംബം ചോദിച്ചതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *