പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്നുള്ള പാചകവാതക പ്രതിസന്ധിക്ക് യഥാർത്ഥ കാരണം കേന്ദ്രസർക്കാരിന്റെ നിസ്സംഗതയും പിടിപ്പുകേടുമാണ് : മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

സംസ്ഥാനങ്ങൾക്കുള്ള വിഹിതം സമയബന്ധിതമായി നൽകുന്നതിൽ കേന്ദ്രം പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. എന്നിട്ടും, തങ്ങളുടെ അധികാരപരിധിയിൽ വരാത്ത ഒരു കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ഈ അവഗണനകൾക്കിടയിലും, സംസ്ഥാന സർക്കാർ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. പ്രതിസന്ധി നേരിടാൻ പ്രത്യേക നിയന്ത്രണ സംവിധാനം രൂപീകരിക്കുകയും, മുൻഗണനാ മേഖലകൾക്ക് പാചകവാതകം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, ജില്ലാതലത്തിൽ പരിശോധനകൾ ശക്തമാക്കി അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനൊപ്പം, പൈപ്പ് വഴിയുള്ള പ്രകൃതി വാതക (PNG) വിതരണം വ്യാപിപ്പിക്കാനും ഊർജ്ജിതമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.
കേന്ദ്രസർക്കാരിന്റെ മുൻകരുതൽ ഇല്ലായ്മ സൃഷ്ടിച്ച ഈ പ്രതിസന്ധിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും സംസ്ഥാനം നടത്തുന്നുണ്ട്. നിലവിലെ ക്ഷാമം പരിഹരിക്കാൻ 55 ലക്ഷം ലിറ്റർ (ഏകദേശം 4 ലക്ഷം സിലിണ്ടറുകൾ) പാചകവാതകം അധികമായി അനുവദിക്കണമെന്ന് നമ്മൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി ലഘൂകരിക്കാനും അവശ്യസേവനങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *