പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (30/03/2026).
മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സംവാദത്തിനെത്താം; വികസനവും ശബരിമല വിഷയവും ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍; ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് നിര്‍മ്മിച്ചത് 4000 വീടുകള്‍ മാത്രമെന്നത് മുഖ്യമന്ത്രി പറഞ്ഞ യമണ്ടന്‍ നുണ; എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ? ഏത് ഹീനമായ മാര്‍ഗത്തിലൂടെയും അധികാരം നിലനിര്‍ത്താനുള്ള പിണറായി വിജയന്റെ ശ്രമം കേരളത്തിലെ ജനങ്ങള്‍ പൊളിച്ചടുക്കും; പിണറായി വിജയന്‍ കാപട്യമുള്ള രാഷ്ട്രീയ നേതാവ്; ശബരിമലയിലെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടന്ന നേതാക്കളെ സംരക്ഷിച്ച സി.പി.എമ്മിനെ ഓര്‍ത്ത് ജനങ്ങള്‍ ചിരിക്കും; രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ പാര്‍ട്ടിയാണ് വയനാടിനെ കുറിച്ച് പറയുന്നത്; കേരളത്തില്‍ യു.ഡി.എഫ് തരംഗം.
പറവൂര്‍ : വികസന വിഷയത്തില്‍ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു. അദ്ദേഹം പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താന്‍ തയാറാണ്. മുഖ്യമന്ത്രി പൂര്‍ണമായ അര്‍ത്ഥത്തിലാണോ പറഞ്ഞതെന്ന് അറിയില്ല. പക്ഷെ 24 മണിക്കൂര്‍ നേട്ടീസ് നല്‍കിയാല്‍ അദ്ദേഹം പറയുന്ന സ്ഥലത്ത് ഞാന്‍ സംവാദത്തിന് എത്താം. കേരളത്തിലെ മുഖ്യമന്ത്രിയുമായി സംവാദം നടത്തുന്നതിനെ ഒരു പ്രിവിലേജായാണ് കാണുന്നത്. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറാണ്. നിയമസഭ ഉപയോഗിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷവും

നിയമസയില്‍ സര്‍ക്കാരിനെതിരെ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലാണ് പ്രതിപക്ഷം നിയമസയില്‍ സമരം ചെയ്തത്. ശരിമലയിലെ സ്വര്‍ണക്കൊള്ള സംന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് സര്‍ക്കാരും സ്പീക്കറും സ്വീകരിച്ചത്. അതുകൊണ്ടാണ് പ്രതിപക്ഷം സമരത്തിലേക്ക് നീങ്ങിയത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരം പറഞ്ഞിട്ടില്ല. ലൈഫ് പദ്ധതിയെ കുറിച്ച് ഞാന്‍ പറഞ്ഞത് യമണ്ടന്‍ കള്ളമാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. 
അദ്ദേഹം ഇപ്പോഴും ധരിച്ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 4000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നാണ്. മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ മുഖ്യമന്ത്രി ഇന്ന് അതിനെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടിയില്ല. അപ്പോള്‍ ആരാണ് യമണ്ടന്‍ നുണ പറഞ്ഞതെന്ന് വ്യക്തമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേവലം 4000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് യമണ്ടന്‍ നുണ. തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന് മറുപടിയില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ കോളിളക്കമുണ്ടാക്കിയ സി.പി.എമ്മും എല്‍.ഡി.എഫും എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് മിണ്ടുന്നില്ല. എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ചൂടായില്ലല്ലോ. നാലു പതിറ്റാണ്ടു കാലം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടന എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. അന്ന് അവരെ മതേതരവാദികളെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളാക്കി. എസ്.ഡി.പി.ഐ മതേതരവാദികളാണെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ? നിങ്ങള്‍ മതേതരവാദികളാണെങ്കില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ? പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കിയപ്പോള്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ ധൈര്യ കാട്ടിയ കേരളത്തിലെ ആദ്യ പാര്‍ട്ടിയും മുന്നണിയുമാണ് കോണ്‍ഗ്രസും യു.ഡി.എഫും. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെയും ഒന്നുപോലെ എതിര്‍ക്കുകയെന്നതാണ് യു.ഡി.എഫ് നിലപാട്. ഏതെങ്കിലും ഒരു പാര്‍ട്ടിയോ മുന്നണിയോ തിരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ ഒരു നിലപാടെടുക്കാന്‍ ധൈര്യം കാട്ടിയിട്ടുണ്ടോ? എസ്.ഡി.പി.ഐക്കും എന്നെ മാത്രമാണ് കുഴപ്പം. വി.ഡി സതീശന്‍ മാത്രമല്ല കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്നു പറഞ്ഞത്. ഇത്രയും മതേതരത്വം പ്രസംഗിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനെന്നു പറഞ്ഞ് കേരളം മുഴുവന്‍ കോളിളക്കമുണ്ടാക്കിയവര്‍ എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരിക്കുകയാണ്. എന്നിട്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നത്. എസ്.ഡി.പി.ഐയോട് ചോദിക്കാനാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.ഡി.പി.ഐയോടല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. അത്തരം ശക്തികളുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനില്ല. എല്ലാം പരസ്യമായി പറയുകയും രഹസ്യമായി ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും മുഖ്യമന്ത്രി ഡീല്‍ ഉണ്ടാക്കുകയാണ്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. എന്ത് വില കൊടുത്തും നിങ്ങള്‍ക്ക് അധികാരം നിലനിര്‍ത്തണം. അധികാരം നഷ്ടപ്പെടുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. ഏത് ഹീനമായ ശ്രമത്തിലൂടെയും അധികാരം നിലനിര്‍ത്താനുള്ള നിങ്ങളുടെ ഹീനമായ ശ്രമത്തെ കേരളത്തിലെ ജനങ്ങള്‍ പൊളിച്ചടുക്കും.
എവിടെയെല്ലാമാണോ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടത് അവിടെയൊക്കെ കൃത്യമായ പരിപാടികളുമയി വന്ന് യു.ഡി.എഫ് കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുക തന്നെ ചെയ്യും. കേരളത്തിലെ ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവൃത്തിയും പറയുന്നതും തമ്മില്‍ ഒരു ന്ധവുമില്ല. ജമാഅത്ത് ഇസ്ലാമിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു വരെ പിണറായി വിജയന്‍ പറഞ്ഞു. തെളിവ് ഹാജരാക്കിയപ്പോള്‍ മാറ്റിപ്പറഞ്ഞു. ആര്‍.എസ്.എസുമായും ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. ചില സമയത്ത് ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്നെന്നും ചില സമയങ്ങളില്‍ ഇല്ലായിരുന്നെന്നും പിണറായി വിജയന്‍ പറയുന്ന വീഡിയോ പ്രതിപക്ഷം ഹാജരാക്കി. 2013-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെ ചവിട്ടി പുറത്താക്കണമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് ഉമ്മന്‍ ചാണ്ടി രാജി ചോദിച്ചു വാങ്ങി. ഇന്ന് അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നം ഉണ്ടായപ്പോള്‍ കുടുംപ്രശ്‌നമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിക്ക്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന്‍ ഗണേഷ് കുമാറിനെ ചവിട്ടി പുറത്താക്കാന്‍ തയാറായോ? ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി കാട്ടിയത്. കടലില്‍ ഇട്ടാല്‍ കടലും നാറുമെന്നാണ് അന്ന് ദേശാഭിമാനി ഗണേഷ് കുമാറിനെ കുറിച്ച് വാര്‍ത്ത നല്‍കിയത്. ഇപ്പോള്‍ കൂട്ടത്തില്‍ വയ്ക്കുമ്പോള്‍ നാറുന്നില്ലേ? പണ്ട് പറയുന്നതല്ല ഇപ്പോള്‍ പറയുന്നത്. കാപട്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിന്റെ മുഖ്യമന്ത്രി. എല്ലാ പ്രസംഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡിഎഫിന് പിന്തുണ നല്‍കുന്നതിനെ കുറിച്ചാണ്. ഇപ്പോള്‍ പി.ഡി.പി എല്‍.ഡി.എഫിന് പിന്തുണ നല്‍കയല്ലോ? പി.ഡി.പി മതേതര പാര്‍ട്ടിയാണോ? ഐ.എന്‍.എല്ലിനെ കക്ഷത്ത് വച്ച് ലീഗിനെ വിമര്‍ശിക്കുന്നത് എന്തൊരു കാപട്യമാണ്. കാപട്യത്തിന്റെ പേരാണോ പിണറായി വിജയന്‍? മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുള്ള അവസരം പോലും മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. ദേശാഭിമാനിക്കാരനും കൈരളിക്കാരനും മാത്രമെ അതിന് അവസരമുള്ളൂ. ഇന്ന് ചോദ്യം ചോദിച്ചയാള്‍ക്ക് കിട്ടിയത് കണ്ടില്ലേ?
കേരളത്തിന്റെ നിയമസഭ ചരിത്രത്തില്‍ ഇത്രത്തോളം ജനകീയ വിഷയങ്ങള്‍ കൊണ്ടു വന്ന പ്രതിപക്ഷമുണ്ടായിട്ടില്ല. എന്നിട്ടും പ്രതിപക്ഷ ചര്‍ച്ചയ്ക്ക് തയാറായില്ലെന്നു പറയുന്നത് തമാശയാകും. ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച, ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് കോടതി പറഞ്ഞ ലോക കവര്‍ച്ചക്കാരായ സി.പി.എം നേതാക്കള്‍ ജയിലില്‍ കിടന്നിട്ടും അവര്‍ ഇപ്പോഴും പാര്‍ട്ടി സ്ഥാനങ്ങളില്‍ ഇരിക്കുകയാണ്. നടപടി എടുക്കാന്‍ സി.പി.എമ്മിന് മുട്ട് വിറയ്ക്കും. അവര്‍ക്കെതിരെ നടപടി എടുത്താല്‍ ഇപ്പോഴത്തെ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന യം സി.പി.എമ്മിനുണ്ട്. എന്തൊരു പാര്‍ട്ടിയാണ് സി.പി.എം. ഈ പാര്‍ട്ടിയെ കുറിച്ച് ആലോചിച്ച് ജനങ്ങള്‍ ചിരിക്കും. സര്‍ക്കാരിന് എതിരായ കുറ്റപത്രം സമര്‍പ്പിച്ചാണ് യു.ഡി.എഫ് വോട്ട് തേടിയത്. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കുകയും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും സമ്പദ് വ്യവസ്ഥ തകര്‍ത്ത് തരിപ്പണമാക്കിയതും യു.ഡി.എഫ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ഏത് പദ്ധതിയാണ് നടപ്പിലാക്കിയത്. വിഴിഞ്ഞ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റാണെന്നു പറഞ്ഞ പിണറായി വിജയനാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നത്. ഗെയ്ല്‍ പൈപ്പ് ലൈന്‍ കൊണ്ടുവന്നപ്പോള്‍ ഭൂമിയ്ക്കടിയിലെ ബോംബ് ആണെന്ന് പറഞ്ഞയാള്‍ മന്ത്രിസയില്‍ ഇരിക്കുകയാണ്. മെട്രോ റെയിലിന് എതിരെ സമരം ചെയ്തവരും മന്ത്രിസഭയിലുണ്ട്. സര്‍ക്കാരിന് എതിരായ കുറ്റപത്രം ഓരോ വീടുകളിലും ചര്‍ച്ച ചെയ്യുന്നുണ്ട്. ഞങ്ങള്‍ നല്‍കിയ ഗ്യാരന്റികളും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
വയനാട്ടില്‍ വീട് നിര്‍മ്മാണത്തിന് വേണ്ടി പിരിച്ച തുകയും അവിടെ എന്തൊക്കെ ചെയ്‌തെന്നതും സംബന്ധിച്ച് വീടുകളുടെ
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ കണക്ക് അവതരിപ്പിക്കും. പിരിച്ച തുകയില്‍ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചത്. അത് കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലാണ്. ഇപ്പോള്‍ 
വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷനും ഉടന്‍ നടത്തും. സി.പി.എമ്മിനെ പോലെയല്ല കോണ്‍ഗ്രസ് കണക്ക് അവതരിപ്പിക്കുന്നത്. രക്ത സാക്ഷികളുടെ പേരില്‍ പണം പിരിച്ചിട്ട് അടിച്ചുമാറ്റിയ പാര്‍ട്ടിയാണ് സി.പി.എം. അവരാണ് വയനാടും പറഞ്ഞ് വരുന്നത്. പയ്യന്നൂര്‍ കൂടാതെ തിരുവനന്തപുരത്തെ രക്തസാക്ഷിയായ വിഷ്ണുവിന്റെ ഫണ്ട് അടിച്ചു മാറ്റിയ നേതാവിന് മന്ത്രി ഇടപെട്ട് ട്രിപ്പിള്‍ പ്രമോഷന്‍ നല്‍കി. വിഷ്ണുവന്റെ കുടുംം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷികളുടെ കുടുംങ്ങള്‍ പോലും വെറുക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. പയ്യന്നൂരിലും അഭിമന്യൂവിന്റെ പേരിലും തിരുവനന്തപുരത്തും സി.പി.എം രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി.
എന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. ചിരിപ്പിക്കാതെ പോടാ ചെറുക്കാ എന്നാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി അയാളെ ശാസിക്കാന്‍ പോലും തയാറായില്ല. ഇവന്‍ ആരാണ് ആരാച്ചാരാണോ? അതോ ക്രിമിനലാണോ. കോണ്‍ഗ്രസ് വാങ്ങിയ വയനാട് പുനരധിവാസ ഭൂമിയില്‍ അവര്‍ കുടില്‍ കെട്ടി സമരം ചെയാതാല്‍ അടിച്ചോടിക്കും. ഒരു പണിയും ഇല്ലാതെ അവര്‍ വെറുതെ നടക്കുകയാണ്.
കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമുണ്ട്. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. പത്തോ പന്ത്രണ്ടോ സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ സാന്നിധ്യമുണ്ട്. പക്ഷെ അവര്‍ ജയിക്കില്ല. അതില്‍ പല സീറ്റുകളും സി.പി.എമ്മിനെ സഹായിക്കാന്‍ അപ്രസക്തമായ ഘടകകക്ഷികള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. കോന്നി സീറ്റ് പോലും ഘടകകക്ഷിക്ക് നല്‍കി. പാലക്കാട് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരം. പരിതാപകരമായ മൂന്നാം സ്ഥാനത്താണ് സി.പി.എം. നേമത്ത് അന്തിമഘട്ടത്തില്‍ എല്‍.ഡി.എഫും യുഡിഎഫും തമ്മിലായിരിക്കും മത്സരം.
എഫ്.സി.ആര്‍.എ നിയമ ഭേദഗതി ന്യുനപക്ഷ അവകാശങ്ങള്‍ക്കു മേലെയുള്ള കടന്നു കയറ്റമാണ്. നിയമഭേദഗതിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടകള്‍ക്ക് ഭീഷണിയായി മാറുന്നതാണ് നിയമ േദഗതി.