പ്രസവ ചികിത്സ ദുരന്തമായി; യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

Spread the love

ആലപ്പുഴ : കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ്ൽ പ്രസവ ചികിത്സയ്ക്കിടെ ചികിത്സാ പിഴവ് സംഭവിച്ചുവെന്നാരോപിച്ച് 29-കാരിയായ ഫെബി (ഫേബ) മരിച്ചതായി കുടുംബം പരാതി . ആലപ്പുഴ സ്വദേശിനിയായ ഫെബിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയതിന് ശേഷം വിവരങ്ങൾ ഒന്നും നൽകിയില്ലെന്നും, കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അമ്മ മരിച്ച ശേഷമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങൾ:

പ്രസവത്തിനായി ഫെബിയെ ശനിയാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആദ്യം സാധാരണ പ്രസവമാകുമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറയുന്നു. പിന്നീട് സിസേറിയൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഫെബിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു

ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് പ്രസവത്തിനിടെ മരിച്ചത്.

വാർത്ത : പ്രസാദ് തീയാടിക്കൽ

Author

Leave a Reply

Your email address will not be published. Required fields are marked *