
കവി പി. നാരായണക്കുറുപ്പിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു.
കവിതയ്ക്കും നിരൂപണത്തിനും മലയാള ഭാഷയിൽ പുതിയ ഭാഷ്യം രചിച്ച സാഹിത്യകാരനായിരുന്നു പി.നാരായണക്കുറുപ്പ്. തെളിഞ്ഞതും വ്യക്തതയുള്ളതുമായ ഭാഷാശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
മലയാളത്തിൻ്റെ വരും കാല സമ്പാദ്യങ്ങളാകാൻ നിരവധി പുസ്തകങ്ങളും അദ്ദേഹത്തിൻ്റേതായുണ്ട്. കേരളസാഹിത്യ അക്കാദമി, ഓടക്കുഴൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പി.നാരായണക്കുറുപ്പിനെ തേടിയെത്തിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷയുടെ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.