
കൊച്ചി : 2025-26 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 1553.50 കോടി രൂപ കേന്ദ്രത്തിന് നൽകി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ എംഡിയും സിഇഒയുമായ രജ്നീഷ് കർണാടകും എക്സിക്യുട്ടീവ് ഡയറക്ടർമാരും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ചെക്ക് കൈമാറി. ഓഹരി ഒന്നിന് 4.65 രൂപ ലാഭവിഹിതം നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. 2025-26 സാമ്പത്തികവർഷത്തെ അറ്റാദായത്തിൽ 14.19 ശതമാനം വർധനവോടെ 10,527 കോടി രൂപയാണ് ബാങ്കിന് നേടാനായത്. മുൻവർഷം ഇത് 9,219 കോടി രൂപയായിരുന്നു. ബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നതിനൊപ്പം ഓഹരി ഉടമകൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുമാണ് ഉയർന്ന തുക ഡിവിഡന്റ് കൈമാറുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ ധനകാര്യ ജോയിന്റ് സെക്രട്ടറി ശാലിനി പണ്ഡിറ്റും പങ്കെടുത്തു.
Athulya K R