പി.എം.എ.സമീറിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി (01/07/2026)

Spread the love

കമ്പനികളുടെ അമാല്‍ഗേഷനുമായി ബന്ധപ്പെട്ട് ആധാരങ്ങള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിനായി കര്‍ണാടക, മഹാരാഷ്ട്ര തമിഴ്നാട് സംസ്ഥാനങ്ങളില്‍ നടത്തിയ നിയമനിര്‍മാണങ്ങളുടെ ചുവട് പിടിച്ച് 2016 ലെ കേരള ഫിനാന്‍സ് ആക്ട് പ്രകാരം ഒരു ഭേദഗതി വരുത്തിയിരുന്നു. അതിന്റെ ഭാഗമായി നിലവില്‍ കമ്പനികളുടെ അമാല്‍ഗമേഷന് കൈമാറ്റം ചെയ്യപ്പെടുന്ന കമ്പനിയുടെ സ്ഥാവര സ്വത്തിന്റെ രണ്ട് ശതമാനം അല്ലെങ്കില്‍ പകരമായി പങ്കുവയ്ക്കുന്ന ഷെയറുകളുടെയോ മറ്റു മാര്‍ക്കറ്റെബില്‍ സെക്യൂരിറ്റിയുടെയോ വിപണിമൂല്യത്തിന്റെ 0.6 ശതമാനം, ഇതിലേതാണോ കൂടുതല്‍ ആ നിരക്കില്‍ മുദ്രവില ഈടാക്കേണ്ടതാണ്.

പ്രസ്തുത സ്റ്റാംപ് ഡ്യൂട്ടിയ്ക്ക് എന്തെങ്കിലും ഉയര്‍ന്ന പരിധി ഇതുവരെ കേരളത്തില്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മേല്‍പ്പറഞ്ഞതുപോലെ കമ്പനികളുടെ അമാല്‍ഗമേഷന് കര്‍ണാടകയില്‍ 25 കോടിയും തെങ്കാനയില്‍ 20 കോടിയും മഹാരാഷ്ട്രയില്‍ 50 കോടിയും ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുള്ളതായി കാണുന്നു. തമിഴ്നാട്ടില്‍ കേരളത്തിലേതുപോലെ പരിധിയില്ലാത്ത സ്റ്റാംപ് ഡ്യൂട്ടി നിരക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. ഇതു മൂലം പ്രത്യക്ഷത്തില്‍ സര്‍ക്കാരിന് വലിയ വരുമാനനഷ്ടം ഉണ്ടാകും.

അതേസമയം വ്യവസായ സൗഹൃദ അന്തരീക്ഷം വളര്‍ത്തുന്നതിനും ഈ സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നത് തടയുന്നതിനും നിലവിലുള്ള രീതി സഹായകമാണ്. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദമായ വിലയിരുത്തലുകളും പരിശോധനകളും നടത്തി ആവശ്യമായ നടപടി സ്വീകരിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *