
ലോട്ടറി മേഖലയിലെ പ്രതിസന്ധിയെപ്പറ്റി അംഗം ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാർ ഗൗരവത്തോടെ കാണുന്നു. ജി.എസ്.ടി നിരക്ക് പരിഷ്കരിച്ചപ്പോള്‍ ലോട്ടറിയിന്മേലുള്ള 28 ശതമാനം നികുതി 40 ശതമാനമായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ സാഹചര്യത്തില്‍ 12 ശതമാനമായിരുന്ന ഏജന്‍സി കമ്മീഷന് 10 ശതമാനമായി കുറച്ചു. 5000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങളില്‍ കുറവുവരുത്തുകയും ചെയ്തു. ഇത് ടിക്കറ്റ് വില്‍പ്പനയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കൂടാതെ ഏജന്‍സി ഫീസിലുണ്ടായ വര്‍ധന ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ലോട്ടറി നടത്തി ലാഭമുണ്ടാക്കുക മാത്രമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ലോട്ടറി വില്‍പ്പന ഒരു തൊഴില്‍ കൂടിയാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ് ലോട്ടറി കൊണ്ട് ഉപജീവനം നടത്തുന്നത്. അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനും ടിക്കറ്റ് വില്‍പ്പന വര്‍ധിപ്പിച്ച് ലോട്ടറി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനും സാധിക്കുന്ന രീതിയില്‍ സമ്മാനഘടനയും കമ്മീഷന് നിരക്കും പരിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്രമായ നടപടികള്‍ സര്‍ക്കാര്‍ പരിഗണിച്ചു വരുകയാണ്. തീര്‍ച്ചയായും ലോട്ടറി മേഖലയെ അത് നവീകരിക്കുക ചെയ്യും.
ലോട്ടറി മേഖലയില്‍ ചിലക്രമക്കേടുകള്‍ നടന്നതായി പലരും പരാതി തന്നിട്ടുണ്ട്. സര്‍ക്കാര്‍ തീര്‍ച്ചയായും അക്കാര്യം പരിഗണിക്കും.