പിണറായിക്കാലം തീ വിലക്കാലം എന്ന മുദ്രാവാക്യം ഉയർത്തി വീട്ടമ്മമാർ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ തെരുവിലേക്ക്

Spread the love

അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന സമരത്തിന്റെ ആദ്യപടിയായി സംസ്ഥാന പ്രസിഡന്റ് അഡ്വ ജെബി മേത്തർ എം പി യുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് പ്രവർത്തകരുടെ 24 മണിക്കൂർ ഉപവാസ സമരം 23ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിനു മുന്നിൽ കെ.പി.സി സി പ്രസിഡണ്ട് സണ്ണി ജോസഫ് ഉത്ഘാടനം ചെയ്യും . 24ന് രാവിലെ 10 ന് സമാപന സമ്മേളനം എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ ഉത്‌ഘാടനം ചെയ്യും രണ്ടാംഘട്ടമായി ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം 26,27,28 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.
മാർച്ച് 2, 3, 4 തീയതികളിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലും നാലാംഘട്ടമായി മാർച്ച് 5,6 തീയതികളിൽ മണ്ഡലം കേന്ദ്രങ്ങളിലും വിലക്കയറ്റ വിരുദ്ധ ധർണ്ണ നടക്കും. വനിതാ ദിനമായ മാർച്ച് 8 വഞ്ചനാദിനമായി വാർഡ് തലങ്ങളിൽ ആചരിക്കും.
പിണറായി സർക്കാരിന്റെ ക്രൂര പീഡനങ്ങൾ ഏറെയും അനുഭവിക്കുന്നത് സംസ്ഥാനത്തെ സ്ത്രീകളാണ്. സ്ത്രീകളെ ദ്രോഹിക്കുന്നതിൽ പിണറായി സർക്കാർ “നമ്പർവൺ” ആണ്. അവശ്യസാധനങ്ങൾക്ക് ദേശീയതലത്തിൽ ഒന്നര ശതമാനം വില വർധിക്കുമ്പോൾ കേരളത്തിൽ ഇത് ഒമ്പത് ശതമാനത്തിലേറെയാണ്.
വിലക്കയറ്റത്തിന്റെ കെടുതി ഏറെയും അനുഭവിക്കുന്നത് സ്ത്രീകളാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാവേലി സ്റ്റോറിൽ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില രണ്ടുതവണ വർദ്ധിപ്പിച്ചു. അഞ്ചു വർഷം വിലകൂട്ടില്ലെന്ന് പ്രകടനപത്രികയിൽ എഴുതിവെയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു. ലാഭകരമല്ലെന്ന് പറഞ്ഞ് നിരവധി മാവേലി സ്റ്റോറുകൾ അടച്ചുപൂട്ടി.
സർക്കാർ ആശുപത്രികൾ അപായകേന്ദ്രങ്ങളായി മാറിയിട്ടും സർക്കാർ കണ്ണടച്ചിരിക്കുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ ശസ്ത്രക്രിയ ചെയ്യുന്ന സ്ഥാനത്ത് വെച്ചു കെട്ടുന്നത് നിത്യ സംഭവങ്ങളാണ്. പ്രസവത്തിന് ചെല്ലുന്ന ഗർഭിണികളിൽ ഒരാൾക്കേ ജീവൻ കിട്ടൂ, കുട്ടി അല്ലെങ്കിൽ അമ്മ. മിക്കവാറും രണ്ടുപേരുടെയും ജീവൻ എടുക്കും.
കാലിന്റെ ചികിത്സയ്ക്ക് ചെന്നാൽ കൈയ്യോ വിരലോ മുറിച്ചുമാറ്റും. കണ്ണിനു പകരം ചെവിയാകും ഓപ്പറേറ്റ് ചെയ്യുക. ആരോഗ്യരംഗത്തെ അനാസ്ഥയ്ക്ക് എതിരെ അന്വേഷണമോ നടപടിയോ രോഗികൾക്ക് സഹായമോ നൽകുന്നില്ല. കേരളം കണ്ട ഏറ്റവും ധിക്കാരിയും കഴിവുകെട്ട ആരോഗ്യമന്ത്രിയാണ് വീണാജോർജ്.
സ്ത്രീകളുടെ തൊഴിൽ നിഷേധത്തിലും പിണറായി സർക്കാർ “നമ്പർ വൺ” ആണ്. പി എസ് സി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ പെൺകുട്ടികൾക്ക് പോലും തൊഴിൽ ലഭിക്കുന്നില്ല. നിരവധി പെൺകുട്ടികൾ തൊഴിൽ തേടി സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കേണിട്ടും സർക്കാർ കണ്ണ് തുറക്കുന്നില്ല.
പി എസ് സി റാങ്കുപട്ടികകൾക്ക് സ്വാഭാവിക മരണം സംഭവിക്കുകയാണ്. ആശ, അംഗൻവാടി പ്രവർത്തകരുടെ വേതന കാര്യത്തിലും സർക്കാർ കബളിപ്പിച്ചു. വേതന വർദ്ധന സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ല എന്ന് പറഞ്ഞ് ആറുമാസത്തോളം അവരെ വെയിലിലും മഴയിലും മഞ്ഞിലും സമരം ചെയ്യിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആയിരം രൂപ വേതനം വർദ്ധിപ്പിച്ചു. ഇത് നേരത്തെ ആകാമായിരുന്നു.
പിണറായി സർക്കാർ മനംപ്പൂർവ്വം സ്ത്രീകളെ ദ്രോഹിക്കുകയാണ്. സാധാരണ സ്ത്രീകളെയും സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരെയും സൈബർ ഇടങ്ങളിൽ ആക്ഷേപിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല. സ്ത്രീകൾക്ക് എതിരായ പീഡനങ്ങളും വർധിക്കുന്നു.
10 വർഷം മുൻപ് 28 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 880 ബാറുകൾ പ്രവർത്തിക്കുന്നു. മാവേലി സ്റ്റോറുകൾ പൂട്ടുകയും ബാറുകൾ തുറക്കുകയും ചെയ്യുന്ന പിണറായീ പ്രതിഭാസമാണ് സംസ്ഥാനത്ത്.
ബാറിലെ വില്പനസമയം രാത്രി 12 മണി വരെ ദീർഘിപ്പിച്ചു. സ്ത്രീവിരുദ്ധ സമീപനമാണിത്. നാട്ടിലെ സമാധാനന്തരീക്ഷം തകർക്കും. മോഷണങ്ങളും പിടിച്ചു പറിയും വർദ്ധിക്കും.
ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ്, ഭൂനികുതി, ബസ് ചാർജ് എന്നിവയെല്ലാം സർക്കാർ വർദ്ധിപ്പിച്ചു. ഇതെല്ലാം കുടുംബനാഥയായ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക.
പിണറായിക്കാലം കൊള്ളക്കാലമായിരുന്നു. സിപിഎം അനുഭാവികൾ അടക്കമുള്ള സ്ത്രീ സമൂഹം പിണറായിയോട് “കടക്ക് പുറത്ത്” എന്നാണ് പറയുന്നത്. മഹിളാ കോൺഗ്രസ്സാണ് അഞ്ചുഘട്ടമായി നീളുന്ന സമരത്തിന് നേതൃത്വം നൽകുന്നതെങ്കിലും സിപിഎം അനുഭാവികളായ സ്ത്രീകൾക്കും ഇതിൽ അണിചേരാം.

ജെബി മേത്തർ എം പി
സംസ്ഥാന പ്രസിഡന്റ്
മഹിള കോൺഗ്രസ്
9846290099

Author

Leave a Reply

Your email address will not be published. Required fields are marked *