അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. മുൻ യുഎഫ്സി (UFC) താരം വാൾട്ട് ഹാരിസിന്റെ മകളായ അനിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
കൊലപാതകം, ഫെലണി മർഡർ ) എന്നീ കുറ്റങ്ങളിൽ യസീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ വധശിക്ഷ ലഭിക്കാവുന്ന ‘കാപ്പിറ്റൽ മർഡർ’ കുറ്റത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് ജൂറി വിധിച്ചു.
മെയ് 7-ന് ശിക്ഷ പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ഉറപ്പാക്കുമെന്ന് അറ്റോർണി ജനറൽ സ്റ്റീവ് മാർഷൽ അറിയിച്ചു.
2019 ഒക്ടോബറിൽ അലബാമയിലെ ഒരു കടയിൽ നിന്നാണ് അനിയയെ കാണാതാകുന്നത്. പിന്നീട് വനമേഖലയിൽ വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഈ ദാരുണ സംഭവത്തെത്തുടർന്ന് അലബാമയിൽ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷന് അധികാരം നൽകുന്നതാണ് ഈ നിയമം.
അനിയയ്ക്കും കുടുംബത്തിനും അർഹമായ നീതി ഉറപ്പാക്കാൻ നിയമപോരാട്ടം തുടരുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.