ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

Spread the love

ദുബായ്/വാഷിംഗ്ടൺ : യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകുകയും ഓഹരി വിപണികൾ തകരുകയും ചെയ്തു.

ഇസ്രായേൽ ഇറാൻ്റെ വാതക പാടങ്ങൾ ആക്രമിച്ചതിന് പകരമായി സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 60 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 110 ഡോളറിന് മുകളിലെത്തി.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇത് ആഗോള വിതരണ ശൃംഖലയെ ബാധിച്ചു.

ദുബായിൽ വ്യോമാക്രമണങ്ങൾ പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യ നിരവധി ഡ്രോണുകൾ വെടിവെച്ചിട്ടു. ഖത്തറിലെ ഗ്യാസ് പ്ലാൻ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 1,000 കടന്നു. ഇസ്രായേലിന് നേരെ ഇറാൻ്റെ മിസൈൽ വർഷവും തുടരുകയാണ്.

ഇറാൻ്റെ ആണവ പദ്ധതിക ഇനി പ്രവർത്തിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു. ആക്രമണം തുടർന്നാൽ ഇറാന്റെ വാതക പാടങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ ആഗോളതലത്തിൽ ഇന്ധനവിലയും പണപ്പെരുപ്പവും നിയന്ത്രണാതീതമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *