മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താന്‍ : രമേശ് ചെന്നിത്തല

Spread the love

ബി.ജെ.പി ഡീല്‍ ഉറപ്പിച്ചത് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഇറക്കി ഭയപ്പെടുത്തി
* ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല

     

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ പ്രചാരണത്തിന് വരുന്നത് പിണറായി വിജയന് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. ഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന്  

ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് മോദി ഒരു പ്രചാരണ പരിപാടിയിലും വിമര്‍ശിച്ചതായി കാണാനില്ല. പിണറായിയും അങ്ങനെ തന്നെയാണ്. ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസിനെ വലിച്ചു കയറ്റാനാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലുടെ ശ്രമിക്കുന്നത്. നാളിതുവരെ പിണറായി സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വന്ന കേസുകളില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി പരസ്പരം ഡീല്‍ ഉറപ്പിച്ചവരാണ് മോദിയും പിണറായിയും. അവരാണ് ഇപ്പോള്‍ പറയുന്നത് ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലില്‍ അടക്കുമെന്ന്. അതും കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍. അധികാരത്തില്‍ പോയിട്ട് ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ബി.ജെപി- സി.പി.എം ഡീല്‍ തിരിച്ചറിഞ്ഞ ജനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *