ചെന്നൈയിൽ ബാറിലെ തർക്കം റോഡിലേക്ക്; 18കാരിയെ കാറിടിച്ച് കൊലപ്പെടുത്തി

Spread the love

ചെന്നൈ : സ്വകാര്യ ബാറിൽ ആരംഭിച്ച വാക്കുതർക്കം റോഡിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നീങ്ങിയ ഞെട്ടിക്കുന്ന സംഭവമാണ് ചെന്നൈയിലെ കോയമ്പേട്ടിൽ അരങ്ങേറിയത്. വിഴുപ്പുറം ജില്ലയിലെ ശ്രീലങ്കൻ തമിഴ് അഭയാർത്ഥി ക്യാമ്പിൽ താമസിച്ചിരുന്ന 18കാരിയായ യാൻസിയാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന 17 വയസ്സുകാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് 30 – ശനിയാഴ്ച രാത്രി കോയമ്പേട്ടിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു യുവാക്കളുടെ സംഘവുമായി തർക്കമുണ്ടായതായാണ് പോലീസ് പറയുന്നത്. സുരക്ഷാ ജീവനക്കാർ ഇരുവിഭാഗത്തെയും പുറത്താക്കിയെങ്കിലും തർക്കം അവിടെ അവസാനിച്ചില്ല. പിന്നീട് റോഡിലും സംഘർഷം തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തുടർന്ന് യാൻസിയും സുഹൃത്തും സ്കൂട്ടറിൽ മടങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന എസ്‌യുവി വാഹനം ഇവരെ പിന്തുടർന്നുവെന്നാണ് ആരോപണം. കോയമ്പേട് ഫ്ലൈഓവറിന് സമീപത്ത് വെച്ച് സ്കൂട്ടറിനെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ചതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു. ഗുരുതര തലപരിക്കേറ്റ് യാൻസി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

സംഭവത്തിൽ സുമൻ ശക്തിവേൽ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബാർ അധികൃതർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *