കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മിയയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Spread the love

ഫ്‌ളോറിഡ: സെപ്റ്റംബര്‍ 24 മുതല്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച (ഒക്ടോബര്‍2) ഓറഞ്ച് കൗണ്ടിയിലെ അപ്പാര്‍ട്ട്‌മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ്‍ മൈന അറിയിച്ചു. വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തു നിന്നും ഇവരുടെ വാലറ്റ കണ്ടെടുത്തിട്ടുണ്ട്.

ഒര്‍ലാന്റോ ആര്‍ഡന്‍ വില്ലാസ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് സെപ്റ്റംബര്‍ 24 ന് മിയയെ അവസാനമായി കാണുന്നത്. അതിനു ക്ഷേ ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയായിരുന്നു.

വലന്‍ഷ്യ കോളജ് വിദ്യാര്‍ത്ഥിനിയായ മിയ (19) കാണാതായ ദിവസം ഒര്‍ലാന്റോയില്‍ നിന്നും ഫോര്‍ട്ട് ലോവര്‍ ഡെയ് ലിലേക്കു വിമാനത്തില്‍ വരേണ്ടതായിരുന്നു.

പ്രതിയെന്നു സംശയിക്കുന്ന മിയയുടെ അപ്പാര്‍ട്ട്‌മെന്റ് മെയിന്റനന്‍സ് ജീവനക്കാരനായ അര്‍മാന്‍ഡാ മാന്വല്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മിയ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലേക്ക് പ്രവേശിച്ചതായി കാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിയയുടെ താമസ സ്ഥലത്തു നിന്നും 20 മിനിട്ട് ദൂരം മാത്രമുള്ള അപ്പാര്‍ട്ട്‌മെന്‍റിനു സമീപത്തു നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അര്‍മാഡോയ്ക്ക് മിയയോട് അടുപ്പം തോന്നിയിരുന്നുവെങ്കിലും അവള്‍ക്ക് അതില്‍ താല്‍പ്പര്യം ഇല്ലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൃതദേഹം കണ്ടെത്തിയത് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട് . കൊറോണ റിപ്പോര്‍ട്ടിനു ശേഷം മാത്രമേ മൃതദേഹം മിയയുടേത് തന്നെയെന്ന് ഔദ്യോഗികമായി തീരുമാനിക്കാനാവൂ.

 

Author

Leave a Reply

Your email address will not be published. Required fields are marked *