പാര്‍ക്ക് ലാന്റ് സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ക്രെയിനില്‍ കയറി പ്രതിഷേധിച്ചു

Spread the love

വാഷിംഗ്ടണ്‍ ഡി.സി : പാര്‍ക്ക്ലാന്റ് ഡഗ്‌ളസ് സ്‌കൂളില്‍ 2018 ഫെബ്രുവരി 14 ന് ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ജോയാക്വിന്‍ ഒളിവറുടെ (17) പിതാവ് ഗണ്‍ ലൈസന്‍സിനെതിരെ 160 അടി മുകളിലുള്ള ക്രെയ്‌നിന് മുകളില്‍ കയറി പ്രതിഷേധിച്ചു . വൈറ്റ് ഹൗസിന് സമീപം നിന്നിരുന്ന ക്രെയ്‌നിന് മുകളില്‍ ഫെബ്രു.14 ന് ബാനറും കൊല്ലപ്പെട്ട മകന്റെ ചിത്രവുമായാണ് കയറിയത് .

ഫ്‌ലോറിഡാ പാര്‍ക്ക്ലാന്‍ഡ് സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒളിവര്‍ ഉള്‍പ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത് . സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു വെടിവെപ്പ് നടത്തിയത് .

വെടിവെപ്പിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ഗണ്‍ വയലന്‍സിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത ബൈഡനെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് പിതാവ് മാനുവല്‍ പറഞ്ഞു ക്രെയിനിനു മുകളില്‍ പ്രതിഷേധ കുറ്റത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .

45000 പേര്‍ക്കാണ് ഗണ്‍വയലന്‍സില്‍ ജീവന നഷ്ടപ്പെട്ടതെന്ന് ഓര്‍മ്മിപ്പിക്കുന്ന വലിയ ബാനറും ഇയാള്‍ ക്രെയിനിനു മുകളില്‍ കെട്ടിയിരുന്നു . മാനവേലിന്റെ ഭാര്യയും ക്രെയിനിനു സമീപം നിന്നിരുന്നു . കഴിഞ്ഞ ഡിസംബറില്‍ 3 ആഴ്ചയാണ് പ്രസിഡന്റ് ബൈഡനുമായി സംസാരിക്കണെമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വൈഡ് ഹൗസിന് മുന്‍പില്‍ ചിലവഴിച്ചത് . ബൈഡനെ കാണാന്‍ കഴിഞ്ഞില്ല , എന്നാല്‍ ബൈഡന്റെ ഒരു എയ്ഡുമായി സംസാരിച്ചിട്ടും ഇത് വരെ കാര്യക്ഷമമായ യാതൊരു നടപടിയും ബൈഡന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി

 

Author

Leave a Reply

Your email address will not be published. Required fields are marked *