യുക്രേനിയന്‍ വൈദികനെ സൈന്യം കൊലപ്പെടുത്തി

Spread the love

മോസ്‌കോ: റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതിനിടയില്‍ യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭാംഗവും, മിലിട്ടറി ചാപ്ലിനുമായിരുന്ന മാക്‌സിം കോസാക്കിന്‍ എന്ന വൈദികനെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ കീവിലൂടെ കാറില്‍ സഞ്ചരിക്കവേയാണ് വൈദികനു നേരെ ആക്രമണം ഉണ്ടായത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കായി ഭൗതിക ശരീരം വിട്ട് നല്‍കാനും റഷ്യന്‍ സൈന്യം തയ്യാറായില്ലായെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രി സ്മിര്‍നോവ് എന്ന ദൈവശാസ്ത്രജ്ഞനാണ് ദാരുണമായ സംഭവം പുറംലോകത്തെ അറിയിച്ചത്. 1979ല്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ നോവോമോസ്‌കോവ്‌സ്‌കില്‍ ജനിച്ച മാക്‌സിം കോസാക്കിന്‍ കീവിലുളള ഓര്‍ത്തഡോക്‌സ് സഭയുടെ സെമിനാരിയിലാണ് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയത്. 2000ല്‍ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹം റോസ്വാസീവിലുളള ദേവാലയത്തില്‍ സേവനം ചെയ്തിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *