പ്രതിപക്ഷ നേതാവ് ആലുവയിൽ മാധ്യമങ്ങളെ കാണുന്നു.
വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കല്ല് മാത്രമല്ല ഇട്ടത്. എല്ലാ അനിശ്ചിതത്വങ്ങളും മാറ്റി പാരിസ്ഥിതിക അനുമതി വാങ്ങി എല്ലാ കരാറുകളും ഉണ്ടാക്കി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാക്കിയ ശേഷമാണ് കല്ലിട്ടത്. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ ഈ പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ 2019 ല്‍ തുറമുഖം പൂര്‍ത്തിയായേനെ.
കരാര്‍ പ്രകാരമുള്ള റെയില്‍, റോഡ് കണക്ടിവിറ്റികള്‍ പോലും 9 വര്‍ഷമായിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടു പോലുമില്ല. അദാനി ഗ്രൂപ്പിന് സമയം നീട്ടിക്കൊടുത്തതല്ലാതെ ഒന്നും ഈ സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ചെയ്തിട്ടില്ല.
ആലുവയിൽ മാധ്യമങ്ങളെ കാണുന്നു.