അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ മറുപടി

Spread the love

അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കുറെ കാര്യങ്ങള്‍ ഭാഗികമായി ശരിയാണ്. കാരണം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവും വാണിജ്യ, ഗാര്‍ഹിക പാചകവാതകത്തിന്റെ വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും നാണ്യപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഗള്‍ഫ് യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി പെട്രോള്‍-ഡീസല്‍ വിലയും പാചകവാതക വിലയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വില ഒന്നോ രണ്ടോ തവണയല്ല അല്ല കൂട്ടുന്നത്, വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. മേയ് 15 മുതല്‍ നാല് തവണയാണ് വില കൂട്ടിയത്. മേയ് 15, 19, 23, 25 എന്നീ തീയതികളിലും വില വര്‍ധിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും വില വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതിനാല്‍ വില വര്‍ധന ഉണ്ടാക്കുന്ന ആഘാതം പരിശോധിച്ച ശേഷമെ സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകൂ. ഏതെല്ലാം തരത്തില്‍ നികുതി വരുമാന വര്‍ധനവുണ്ടായിട്ടുണ്ട്; ഏതെല്ലാം തരത്തിലുള്ള സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നമ്മുടെ സൊസൈറ്റിയില്‍/ഇക്കോണമിയിലുണ്ടായിട്ടുണ്ട്; നാണ്യപ്പെരുപ്പം എത്രമാത്രം ബാധിച്ചിട്ടുണ്ട്; വിലക്കയറ്റം എത്രമാത്രം വര്‍ധിച്ചിട്ടുണ്ട്; ആ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ ഏതെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍ ഈ അനിശ്ചിതത്വം അവസാനിക്കണം. അതിനാല്‍ കുറച്ചുദിവസങ്ങള്‍കൂടി കാത്തിരുന്നതിനുശേഷം മാത്രമേ ഇതുസംബന്ധിച്ച ഒരു തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ സാധിക്കൂ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി വര്‍ധിച്ചപ്പോള്‍ വില കുറയ്ക്കണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി മുഴുവന്‍ ഒഴിവാക്കണമെന്നല്ല പറഞ്ഞത്, ഒരു സര്‍ക്കാരിനും അതിന് കഴിയില്ല. സംസ്ഥാനത്തിന് അധികമായി ലഭിച്ച വരുമാനത്തിലെ ഒരു ഭാഗം ഉപയോഗിച്ച് ഈ വില വര്‍ധനവുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഏതെങ്കിലും ഇളവ് നല്‍കാന്‍ കഴിയുമോയെന്ന് പരിരിശോധിക്കണമെന്നാണ് അന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പെട്രോളിന് നാല് തവണയും ഡീസലിന് രണ്ടുതവണയും അധികനികുതി വരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ പെട്രോളില്‍നിന്നും 375.75 കോടി രൂപയും ഡീസലില്‍നിന്നും 243.42 കോടി രൂപയും 2011മുതല്‍ 2016 വരെയുള്ള സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. അതായത് മൊത്തം 619 കോടി രൂപ വേണ്ടെന്ന് വച്ചു. ആ പശ്ചാത്തലത്തിലാണ് പിന്നീട് വന്ന സര്‍ക്കാരിന്റെ കാലത്ത് 2016 മുതല്‍ 2025 ജനുവരി 31-വരെ ഈ ഡീസല്‍, പെട്രോളിന്റെ വില വര്‍ധനവിന്റെ ഭാഗമായി, അതായത്, ഡീസല്‍ ഇനത്തില്‍ 1617 കോടി രൂപയും പെട്രോള്‍ ഇനത്തില്‍ 1466 കോടി രൂപയും ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരിന് 3100 കോടി രൂപയുടെ അധികവരുമാനമുണ്ടായിട്ടുണ്ട്. എന്നിട്ടും ഒരു രൂപ കുറച്ചിട്ടില്ല. അധിക നികുതിവരുമാനമുണ്ടായപ്പോള്‍ അതില്‍നിന്നും ഒരു തുക എടുത്ത് ടാക്‌സി ഡ്രൈവര്‍മാരെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും സഹായിക്കണമെന്ന് ഞാന്‍ പറഞ്ഞു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഡോ. ടി. എം. തോമസ് ഐസക്ക്, അത്തരം മണ്ടത്തരങ്ങള്‍ ഞങ്ങള്‍ കാണിക്കില്ലെന്നാണ് പറഞ്ഞത്. നികുതി കുറയ്ക്കുന്ന മണ്ടത്തരം ഇടതുസര്‍ക്കാര്‍ കാണിക്കില്ലെന്ന് ഇടതു സര്‍ക്കാരിന്റെ മുന്‍ ധനകാര്യ വകുപ്പുമന്ത്രി ഈ സഭയില്‍ വന്നു സംസാരിച്ചതാണ്. അപ്പോള്‍ എന്നോട് അതേ മണ്ടത്തരം ചെയ്യാനാണോ മുന്‍ ധനകാര്യ മന്ത്രി ഉപദേശിച്ചത്.

കഴിഞ്ഞ പതിനൊന്ന് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാണ്യപെരുപ്പമുണ്ടായതും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയുണ്ടായതും കേരളത്തിലാണ്. വിപണിയില്‍ ഇടപെടുന്നതില്‍ മുന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഈ പണമൊക്കെ എടുത്തുകൊടുക്കാന്‍ ഇപ്പോള്‍ പറഞ്ഞല്ലോ? നിങ്ങള്‍ ഉണ്ടാക്കിയ കടം തീര്‍ക്കണ്ടേ? 2893 കോടി രൂപ നിങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കൊടുക്കാനുണ്ട്. ഈ പൈസ വേണ്ടെന്ന് വച്ചുകഴിഞ്ഞാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഞങ്ങള്‍ എന്തുചെയ്യും? നികുതിയിലൂടെ കിട്ടുന്നത് പത്തോ, അഞ്ഞൂറോ കോടി രൂപയാണ്. അപ്പോള്‍ ആ പൈസയെടുത്തു കൊടുത്താല്‍ നിങ്ങള്‍ വരുത്തിവച്ചിരിക്കുന്ന കടം ആരുകൊടുക്കും. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോ മാര്‍ക്കറ്റില്‍ ഇടപെടണ്ടേ? ഇന്‍ഫ്‌ലേഷണറി പ്രഷര്‍ എന്നുപറയുന്നത് കേരള ഇക്കോണമിയുടെ മീതെ വര്‍ധിക്കുകയാണ്. യുദ്ധത്തിന്റെ ഭാഗമായി ഗള്‍ഫ് റെമിറ്റന്‍സ് കുറയുകയാണ്. യുദ്ധത്തിന്റെ പേരുപറഞ്ഞ് പാചകവാതകത്തിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ നേരത്തെതന്നെ നാണ്യപെരുപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം വീണ്ടും അത് താങ്ങേണ്ട സ്ഥിതിയാണ്. രൂക്ഷമായ വിലക്കയറ്റത്തിലേക്ക് കേരളം പോകും. എല്‍.പി.ജി. സിലണ്ടറിന്റെ ക്ഷാമംകൊണ്ടുമാത്രം 25 ശതമാനം വരെ ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവുണ്ടായിട്ടുണ്ട്. ആ കാര്യത്തില്‍ അതിശക്തമായിട്ടുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. യഥാര്‍ഥത്തിലുള്ള സിലണ്ടര്‍ വിതരണം കൃത്യമായി നടന്നാല്‍ സിലണ്ടര്‍ ക്ഷാമമുണ്ടാകില്ല. കരിഞ്ചന്ത തടയുന്നതിനായുള്ള അതിശക്തമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.

പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഏറ്റവും കൂടി നിന്ന സമയത്താണ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്റെ പേരില്‍ അങ്ങ് ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇന്ധന സെസ് രണ്ട് രൂപയാക്കി വര്‍ധിപ്പിച്ചു. അങ്ങ് അന്നത്തെ എന്റെ പ്രസംഗംകൂടി ഒന്ന് ക്വാട്ട് ചെയ്യണം. വില വര്‍ധിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ രണ്ടു രൂപ വര്‍ധിപ്പിക്കുന്നത് അപകടമാണെന്ന് അന്ന് ഞാന്‍ പറഞ്ഞു. കാരണം കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റാണ്. ഏറ്റവും ലോങ് ഡിസ്റ്റന്‍സില്‍ ട്രാവല്‍ ചെയ്തുവരുന്ന ട്രക്കുകളിലാണ് ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നത്. ഡീസലാണ് പെട്രോളിനെക്കാള്‍ കൂടുതല്‍ കണ്‍സംപ്ഷന്‍ നടക്കുന്നത്. ആ ഡീസലിന് മാഹിയില്‍ വരുമ്പോള്‍ വേറെ വില, തമിഴ്‌നാട് അതിര്‍ത്തിയില്‍ വരുമ്പോള്‍ വേറെ വില, കര്‍ണ്ണാടക അതിര്‍ത്തിയില്‍ വരുമ്പോള്‍ വേറെ വില. വലിയ വില വ്യത്യാസം കേരളത്തിലുണ്ടാകുമ്പോള്‍ ഈ ട്രക്കുകള്‍ എന്തുചെയ്യും? അവര്‍ ഫുള്‍ ലോഡ് സംസ്ഥാനഅതിര്‍ത്തിയില്‍ നിന്നും ഫില്‍ ചെയ്തിട്ടുവരും. നിങ്ങള്‍ രണ്ടുരൂപ കൂട്ടിയപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് നികുതി നഷ്ടമുണ്ടാകുമെന്ന് ഞാനന്ന് പറഞ്ഞു. അന്ന് അങ്ങ് പരിഹസിച്ചുവെന്ന് ഞാന്‍ പറയില്ല. ഒരു കണ്‍സംപ്ഷനും കുറയാന്‍ പോകുന്നില്ലെന്ന് അങ്ങ് പറഞ്ഞു. ഞാന്‍ അത് ഓര്‍ത്തുവെച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അങ്ങേയ്ക്ക് ഡീസല്‍ കണ്‍സംപ്ഷന്റെ കണക്ക് കാണിച്ചുതന്നു. ഒന്നരകോടി ലിറ്ററിന്റെ കണ്‍സെപ്ഷന്‍ കുറവുണ്ടായി. അന്ന് സെസ് കൂട്ടാനുള്ള തീരുമാനം തെറ്റായ തീരുമാനമായിരുന്നു.

കേരളത്തിലേക്ക് അനധികൃതമായി ഡീസല്‍, പെട്രോള്‍ വലിയ തോതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഒരു നികുതിയും കൊടുക്കാതെ വ്യാപകമായി വിറ്റഴിക്കപ്പെടുകയാണ്. അത് തടയാനുള്ള അതിശക്തമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അങ്ങയുടെ കാലത്താണ് ഈ അപകടം മുഴുവനുമുണ്ടായത്. ഒന്നരക്കോടി ലിറ്റര്‍ ഡീസലിന്റെ കണ്‍സപ്ഷന്‍ കുറയുകയും വ്യാപകമായി നികുതി നഷ്ടം ഈ മേഖലയിലുണ്ടാകുകയും ചെയ്തത് ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കാത്തതുകൊണ്ടാണ്. ഞങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള കുറവുകള്‍ മനസ്സിലാക്കി അതിശക്തമായ നടപടികള്‍ സ്വീകരിക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് ഇപ്പോഴുള്ള കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ട് വില വര്‍ദ്ധനവ് തടയുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ആദ്യത്തെ പ്രയോരിറ്റി.

പതിനഞ്ചാമത് ഫിനാന്‍സ് കമ്മിഷന്‍ പതിനാറാമത് ഫിനാന്‍സ് കമ്മിഷന്‍ ആയി മാറിയ കാര്യവും ഞങ്ങള്‍ക്ക് 1.92 ശതമാനമാണ് കിട്ടിയതെന്നും അങ്ങ് പറയുകയുണ്ടായി. അതിനൊന്നും ഞാന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. ഈ സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ധവളപത്രം വരുന്നുണ്ട്. ഇപ്പോള്‍ അങ്ങ് പറഞ്ഞതിനുള്ള മറുപടി ആ ധവളപത്രത്തിനകത്തുണ്ട്. അന്ന് കേന്ദ്രത്തില്‍നിന്ന് എന്ത് കിട്ടി, ഇന്ന് കേന്ദ്രത്തില്‍ നിന്ന് എന്ത് കിട്ടുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ധവള പത്രം സഭയുടെ മുമ്പില്‍ വയ്‌ക്കേണ്ട ഒരു സുപ്രധാനമായ രേഖയാണ്. ആ വെള്ള പേപ്പറിലുള്ള കാര്യങ്ങള്‍ ഇവിടെ പറയാന്‍ പരിമിതികളുണ്ട്. അത് മുന്‍കൂട്ടി പറയുന്നത് അനൗചിത്യവുമാണ്. കേന്ദ്രത്തില്‍ നിന്ന് എന്ത് കിട്ടിയെന്നും

Author

Leave a Reply

Your email address will not be published. Required fields are marked *