കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആകെ ബിസിനസ് 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനമാരംഭിച്ച് ഒൻപത് വർഷത്തിനുള്ളിലാണ് ബാങ്ക് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സാമൂഹിക വികസനം, ഉത്തരവാദിത്ത ബാങ്കിങ്, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിൽ അധിഷ്ഠിതപ്പെടുത്തിയ നയങ്ങളാണ് ബാങ്കിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ബാങ്കിങ് സേവനം അകലെയായിരുന്ന ഗ്രാമീണ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ മികച്ച സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും രാജ്യമൊട്ടാകെ ശക്തമായ സാന്നിധ്യമാകാനും ഇസാഫ് ബാങ്കിന് ഇക്കാലയളവിൽ സാധിച്ചു.
50,000 കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിക്കാനായത് ഇസാഫിന്റെ യാത്രയിലെ അഭിമാനകരമായ നിമിഷമാണെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു. ഇടപാടുകാരുടെ വിശ്വാസവും ജീവനക്കാരുടെ കഠിനാധ്വാനവും ഓഹരി ഉടമകളുടെ പിന്തുണയുമാണ് ഇസാഫിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ നേട്ടത്തിലേക്കെത്തിച്ചത്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ഗുണകരമായ രീതിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ നടപ്പാക്കാൻ സ്ഥാപനം എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമാണുള്ളത്.
Ajith V Raveendran