കൊച്ചി: മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻപാകെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) കരട് രേഖ സമർപ്പിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്. പൂർണ്ണമായും ഓഫർ ഫോർ സെയിൽ രീതിയിലായിരിക്കും ഐപിഒ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എംഎസ് സ്ട്രാറ്റജിക് (മൗറീഷ്യസ്) ലിമിറ്റഡ്, കാനഡ പെൻഷൻ പ്ലാൻ ഇൻവസ്റ്റ്മെന്റ് ബോർഡ്, അരന്ദ ഇൻവസ്റ്റ്മെന്റ്സ് (മൗറീഷ്യസ്) ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷുറൻസ് ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നീ വൻകിട നിക്ഷേപകരുടെ പക്കലുള്ള എൻഎസ്ഇയുടെ148,905,525 (14.89 കോടി) ഓഹരികളാണ് വിൽപനയ്ക്കുള്ളത്. ഓഹരി വിൽപനയിലൂടെ ഏകദേശം 25000 മുതൽ 30000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ ആവശ്യകത അനുസരിച്ച് തുക നിശ്ചയിക്കുന്ന ബുക്ക് ബിൽഡിങ് രീതിയിലാണ് ഓഹരി വില കണക്കാക്കുക. 50 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ ആനുപാതികമായി യോഗ്യരായ ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകര്‍ക്കും 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.
Julie John