
ഏപ്രിൽ 11 ബിഷപ്പന്മാർക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോര്‍ജും ഷോൺ ജോർജും നടത്തുന്ന ഭീഷണി കലർന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ യഥാർത്ഥ നിറമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് പറഞ്ഞു . യു ഡി എഫിനെ സഹായിച്ചുവെന്ന് പറഞ്ഞു സഭാ മേലധ്യക്ഷന്മാരെയും മാധ്യമങ്ങളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ മതേതര കേരളം യു.ഡി.എഫിനൊപ്പം ഉണ്ടാവുക തന്നെ ചെയ്യും .
കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ ഷോണും പി.സി ജോര്‍ജും നടത്തുന്ന ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് വ്യക്തമാണ് ദയനീയമായ പരാജയം മുന്നിൽ കണ്ടുകൊണ്ട് മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് . ന്യുനപക്ഷ വിരുദ്ധമായ എഫ് സി എൻ ആർ ബില്ലുമായി ബിജെ പി മുന്നോട്ടു പോകുമെന്ന ഭീഷണി മുഴക്കുന്നത് കണ്ട് ആരും ഭയപ്പെടാൻ പോകുന്നില്ലെന്ന് മനസ്സിലാക്കിയാൽ നന്ന്.
ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സമുദായങ്ങളെ വരുതിയിലാക്കാമെന്ന സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ ചെലവാകാൻ പോകുന്നില്ലയെന്നും അതിന് വെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലതെന്നും കെ സി ജോസഫ് പറഞ്ഞു