കൊച്ചി: പുതിയ അധ്യയന വർഷാരംഭത്തിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ട 13000 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള സ്കൂൾ ബാഗിനൊപ്പം നോട്ട്ബുക്കുകൾ, പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുട എന്നിവയടങ്ങുന്ന കിറ്റാണ് അധ്യയന വർഷാരംഭത്തിൽ വിതരണം ചെയ്യുക. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നതെന്നും ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു.
രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിനിടയിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്ന സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഏതൊരു സാധാരണക്കാരനും തന്റെ മക്കളെ ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് അയക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വളർന്നുവരുന്ന തലമുറയ്ക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സാമ്പത്തിക പ്രയാസങ്ങൾ തടസമാകരുതെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് ജോയ്ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും.
Julie John