ഡാളസ് : അച്ഛനെ ആദരിക്കുന്നതിനായി ആഘോഷിക്കപ്പെടുന്ന ഒരു വിശേഷ ദിവസമാണ് ഫാദേഴ്സ് ഡേ. അച്ഛൻ കുടുംബത്തോട് കാണിച്ച സ്നേഹത്തെയും മറ്റും ഓർമ്മിക്കുകയും അതിനെ ആദരസൂചകമായി ആഘോഷിക്കുന്ന ഫാദേഴ്സ് ഡേയുടെ ആശയത്തിന് പിന്നിൽ ഒരു അമേരിക്കൻ വനിതായാണ്. അമ്മയുടെ മരണശേഷം തന്നെയും അഞ്ച് സഹോദരന്മാരെയും ഒറ്റയ്ക്ക് വളർത്തിയ അച്ഛനോടുള്ള ആദരസൂചകമായി 1909-ൽ അവർ ഈ ആശയം മുന്നോട്ടുവെച്ചു. തുടർന്ന് 1910 ജൂൺ 19-നാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. പിന്നീട് 1972-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൻ ഇത് ഔദ്യോഗിക ദേശീയ അവധിയായി പ്രഖ്യാപിച്ചു. ഇന്നും എന്നും അമേരിക്കക്കാർ കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, അവരുടെ സ്നേഹപ്രകടനങ്ങളും ബന്ധങ്ങളും നമ്മുടെ സംസ്കാരത്തിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും. കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഫാദേർസ് ഡേ സെലിബ്രേഷനിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു ഡോ. എം വി പിള്ള സംസാരിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം പറഞ്ഞു മക്കൾ ആഗ്രഹിക്കുന്ന മേഖലയിൽ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നത് അവരുടെ മാനസിക സന്തോഷവും വിജയവും ഉറപ്പാക്കാൻ കഴിയും . സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ അവർ കൂടുതൽ കഴിവുള്ളവരായും മാറുകയും, ജോലിയിൽ മികച്ച രീതിയിൽ തിളങ്ങാൻ സാധിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കൂടാതെ ലോകം അറിയുന്നവരായി അവർ മാറുകയും ചെയ്യും. ഉദാഹരണമായി മനോജ് ശ്യാമളനെ ഉദ്ധരിച്ചു കൊണ്ടും സംസാരിച്ചു. നിർണ്ണായകമായ വിലയിരുത്തുകളോടെ മനോഹരമായ പ്രസംഗം ഈ ഫാദേർസ് ദിന മികച്ച സന്ദേശമായി മാറി.
പ്രസ്തുത പരിപാടിയിൽ പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച ഡോ. എം. വി. പിള്ളയെ ഫീച്ചർ ചെയ്യുന്ന ‘കോഫി ടേബിൾ’പുസ്തകം ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിച്ചു. മുഖ്യഥിതിയായി പങ്കെടുത്ത പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും, സിനിമ പ്രവർത്തകനുമായ പട്ടോണം റഷീദ് രചിച്ച ‘ചമയം ‘ എന്ന പുസ്തകവും അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം സെക്രട്ടറി മൻജിത് കൈനിക്കാര, ഐ സി ഇ സി പ്രസിഡന്റ് നൈനാൻ, സെക്രട്ടറി തോമസ് ഈശോ, ലൈബ്രറി ഡയറക്ടർ ഷിബു ജോൺ എന്നിവർ ചേർന്നു പുസ്തകം സ്വീകരിച്ചു. പട്ടോണം റഷീദ് രചിച്ച ‘ചമയം’ എന്ന പുസ്തകം സിനിമ സംവിധായകൻ ഷാജിയേം നൽകി പ്രകാശനം ചെയ്യുകയും ചെയ്തു. ഈ പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തിയിരുന്നു.