യു.എസ്സിന്റെ പിന്തുണ പലസ്തീൻ ജനതയ്‌ക്കെതിരെ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് റഷിദാ താലിബ് : പി.പി.ചെറിയാന്‍

Spread the love

ഡിട്രോയ്റ്റ്: ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ യു.എസ്. പ്രസിഡന്റ് ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതല്‍യാഹുവിന് നല്‍കുന്ന നിരുപാദിക പിന്തുണ പാലസ്ത്യന്‍ ജനതക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് പ്രേരണ നല്‍കുമെന്ന് മിഷിഗണില്‍ നിന്നുള്ള ഡമോക്രാറ്റഇക് യു.എസ്. കോണ്‍ഗ്രസംഗം റഷിദാ താലിബ് പറഞ്ഞു. പാലസ്ത്യനില്‍ നിന്നും അമേരിക്കയിലെത്തി യു.എസ്. കോണ്‍ഗ്രസ്സില്‍ അംഗമായ ഏക വനിതയാണ് താലിബ.

ഡിട്രോയ്റ്റിലെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ബൈഡനെ വിമാന താവളത്തില്‍ സ്വീകരിക്കുന്നതിനിടയിലാണ് താലിബ തന്റെ അഭിപ്രായം ബൈഡനെ അറിയിച്ചത്. മിഷിഗണില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ്സംഗമായ ഡെബി ഡിങ്കലും ബൈഡനെ സ്വീകരിക്കാനെത്തിയിരുന്നു.
യു.എസ്. ഹൗസില്‍ കഴിഞ്ഞവാരം റഷീദാ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ പാലിസ്ത്യന്‍ ജനതയുടെ ജീവനും, മനുഷ്യാവകാശങ്ങളും
സംരക്ഷിക്കുന്നതിന് ബൈഡന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതിന് ഇതു വഴി തെളിയിച്ചു. ബൈഡന്റെ ഇസ്രായേല്‍ അനുകൂല നിലപാടും, സ്വയം രക്ഷക്ക് അവര്‍ നടത്തുന്ന ബോംബാക്രമണങ്ങളെ പിന്തുണക്കുന്നതും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വിമര്‍ശിച്ചിരുന്നു.

ഹമാസും, ഇസ്രായേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെടുമ്പോഴും, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

റഷീദയുടെ അഭ്യര്‍ത്ഥനയെ കുറിച്ചു പ്രതികരിക്കുവാന്‍ ബൈഡന്‍ തയ്യാറായില്ലെങ്കിലും അവരുടെ ആശങ്ക ഉള്‍കൊള്ളുന്നതായി ബൈഡന്‍ പറഞ്ഞു. റഷീദായുടെ ഗ്രാന്റ് മദര്‍ റുഫ്തിയ താലിബ് വെസ്റ്റ് ബാങ്കില്‍ ഉണ്ടെന്നും, അവരുടെ സംരക്ഷണത്തിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *