അഭയാർത്ഥികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടം

Spread the love
വാഷിംഗ്ടൺ :- യു.എസ് സതേൺ ബോർഡിൽ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാർത്ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച (ജൂലൈ 30 ) യാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
188000 അഭയാർത്ഥികൾ യു എസ് സതേൺ ബോർഡറിൽ സെൻട്രൽ അമേരിക്കയിൽ നിന്നും രണ്ടുമാസത്തിനുള്ളിൽ എത്തിച്ചേർനതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു.
അഭയാർത്ഥികളുടെ വരവോടെ അതിർത്തി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
അതിർത്തിയിൽ എത്തിച്ചേർന്ന കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പിടിയിലായവർ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തെക്കാൾ പതിൻ മടങ്ങ് വർദ്ധനവാണ്.
ഇവരെ പുറത്താക്കണമെന്ന് ബൈഡൻ ഭരണകൂടത്തിൻമേൽ സമ്മർദ്ദം ഏറിവരികയായിരുന്നു.
ഗ്വാട്ടിമാല , എൽ സാൽവദോർ , ഹൊത്തുവായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭൂരിപക്ഷവും അമേരിക്കൻ അതിർത്തിയിൽ പിടിയിലായിരിക്കുന്നത്.
ഇവരെ അതതു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ഡി – പോർട്ടേഷൻ ഫ്ളൈറ്റ്സ് തയാറായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കണമെന്ന ബൈഡന്റെ ആദ്യ പ്രസ്താവന പ്രായോഗിക തലത്തിൽ നടപ്പാക്കാനാവില്ല എന്നതിന് അടിവരയിടുന്നതാണ് പുതിയ ഉത്തരവ്.

Author

Leave a Reply

Your email address will not be published. Required fields are marked *