കൈത്തറി മേഖലയെ ആധുനികവൽക്കരിക്കും

Spread the love

കൈത്തറി മേഖലയിൽ പരമ്പരാഗത രീതി നിലനിർത്തിക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എൽ സി ഉന്നത വിജയികളായവർക്കുള്ള സ്വർണ്ണ പതക്കങ്ങൾ, വിവിധ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി ക്ഷേമനിധി ബോർഡ് നൽകി വരുന്ന ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കൈത്തറി മേഖലയെ സജ്ജമാക്കണം. താരതമ്യേന വരുമാനം കുറഞ്ഞ കൈത്തറി മേഖലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നില്ലെന്നത് വാസ്തവമാണ്. ഇന്നത്തെ കമ്പോള അഭിരുചിക്കനുസരിച്ച് ഉൽപ്പാദനം നടത്തിയാലേ കൈത്തറി മേഖലയ്ക്ക് പിടിച്ചു നിൽക്കാനാകൂ എന്ന വസ്തുത നാം വിസ്മരിക്കരുത്-മന്ത്രി പറഞ്ഞു.കൈത്തറി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്കരണമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി ക്ഷേമനിധി ബോർഡ് മുഖേന ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം ഉണ്ടാക്കും-മന്ത്രി പറഞ്ഞു.വലിയ സ്വീകാര്യതയാണ് കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങൾക്കുള്ളത്. തുണി ഉൽപ്പാദന മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവ് കൈത്തറി മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ടായി. സർക്കാർ അനുവദിക്കുന്ന റിബേറ്റ് ആനുകൂല്യം വഴി ഉത്സവ സീസണുകളിൽ കൈത്തറി വസ്ത്രങ്ങൾ വിൽപന നടത്താൻ കഴിയുന്നതാണ് ചെറിയ രീതിയിലെങ്കിലും ഈ മേഖലയ്ക്ക് ആശ്വാസം നൽകുന്നത്. കൈത്തറി തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം എൽ ഡി എഫ് സർക്കാർ ചെയ്യുന്നുണ്ട്.സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള യൂണിഫോമുകൾക്ക് കൈത്തറി തുണി ഉപയോഗിക്കാൻ തീരുമാനിച്ചത് കൈത്തറി മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കി. 2018ലെ വ്യവസായ നയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം പദ്ധതി സർക്കാർ ആവിഷ്‌ക്കരിച്ചത്. ക്ഷേമനിധി ബോർഡിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വേണമെന്ന നിരന്തരമായ ആവശ്യം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഈ കാര്യത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചു ചേർക്കും-മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള യൂണിഫോമുകൾക്ക് കൈത്തറി തുണി ഉപയോഗിക്കാൻ തീരുമാനിച്ചത് കൈത്തറി മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കി. 2018ലെ വ്യവസായ നയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം പദ്ധതി സർക്കാർ ആവിഷ്‌ക്കരിച്ചത്. ക്ഷേമനിധി ബോർഡിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വേണമെന്ന നിരന്തരമായ ആവശ്യം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഈ കാര്യത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചു ചേർക്കും-മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കേരള കൈത്തറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.

Author