1039 ലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ മുതൽ ബംഗാൾ ക്ഷാമകാലത്ത് കേരളം നൽകിയ ധനസഹായ രേഖകൾ വരെ; താളിയോല രേഖാ മ്യൂസിയം യാഥാർത്ഥ്യമാവുന്നു

Spread the love

നൂറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കിയ സ്ത്രീശാക്തീകരണം മുതൽ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന വ്യക്തമാക്കുന്ന രേഖകൾ വരെ*150 വർഷം മുമ്പ് ഇംഗ്ലീഷ് പഠനത്തിനായി പണം വകയിരുത്തിയ ഭരണാധികാരിയുടെ ഉത്തരവ് മുതൽ ബംഗാൾ ക്ഷാമകാലത്ത് കേരളം നൽകിയ ധനസഹായത്തിന്റെ രേഖകൾ വരെലോകത്തിലെ തന്നെ ഏറ്റവും കൂടുതലും പഴക്കമുള്ളതുമായ താളിയോല രേഖകൾ അടങ്ങിയ സംസ്ഥാന പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സ് ഫോർട്ടിൽ യാഥാർത്ഥ്യമാവുന്നു.സെൻട്രൽ ആർക്കൈവ്‌സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച താളിയോലകളിൽ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.മൂന്നാം നൂറ്റാണ്ട് മുതലുള്ള താളിയോലകൾ ഇതിലുണ്ട്. തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളുടെ സമഗ്ര ചരിത്രം വെളിവാക്കുന്ന അത്യപൂർവ്വ രേഖകളാണ് ഇതിൽ പലതും. കോടിക്കണക്കായ പേപ്പർ രേഖകൾക്ക് പുറമേ താളിയോലകൾ, ചെപ്പേടുകൾ, മുളക്കരണങ്ങൾ എന്നിവയും ശേഖരത്തിൽ ഉൾപ്പെടുന്നു.

ചരിത്രകാരൻമാരിലും ഗവേഷകരിലും ഒതുങ്ങിനിന്നിരുന്ന സമഗ്ര ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയും പുതുതലമുറയ്ക്ക് ചരിത്രത്തിൽ താല്പര്യം ജനിപ്പിക്കാൻ വേണ്ടിയുമാണ് മ്യൂസിയമെന്ന് മന്ത്രി ദേവർകോവിൽ വ്യക്തമാക്കി. ഉദ്ഘാടനശേഷം ക്രിസ്മസ്-പുതുവർഷം പ്രമാണിച്ച് ആദ്യത്തെ ഒരു മാസം മ്യൂസിയത്തിൽ പ്രദർശനം സൗജന്യമായിരിക്കും. പഴയ കാലത്തെ തിട്ടൂരം, നീട്ട്, ഒഴുക്, ആയക്കെട്ട് തുടങ്ങിയ ഭൂമി രേഖകളൊക്കെ പ്രദർശനത്തിലുണ്ട്. മ്യൂസിയം വികസനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്ച (ഡിസംബർ 22) മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം നിർവഹിക്കും.

Author