വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആസ്ഥാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം

Spread the love

മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിട്ടിയും ജൂണ്‍ 20-ന് ഉത്തരവ് നല്‍കിയിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രിയും കരാറുകാരോട് ഇതേ കാര്യം ആവശ്യപ്പെട്ടതാണ്. ദുരന്തനിവാരണ അതോറിട്ടിയുടെയും കളക്ടറുടെയും മന്ത്രിയുടെയും നിര്‍ദ്ദേശം കരാറുകാര്‍ പാലിച്ചില്ല. ചെളികലര്‍ന്ന മണ്ണാണ് പ്രദേശത്തുള്ളത്. സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിട്ടി നിര്‍ദ്ദേശിച്ചിരുന്നത്.

പ്രദേശത്ത് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. അലേര്‍ട്ട് അല്ല, കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാത്തതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. കരാറുകാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല എന്നതാണ് പ്രശ്‌നം. അപകട സ്ഥലത്തെ ചെളി എത്രയും വേഗം നീക്കം ചെയ്യും.

ഏത് പദ്ധതി നടപ്പാക്കുമ്പോഴും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ദേശീയപാതയുമായി ബന്ധപ്പെട്ടും ഉത്കണ്ഠയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പെ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകടകരമായ സ്ഥലങ്ങളില്‍ കളക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധന നടത്തി. ദേശീയപാത നിര്‍മ്മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് സര്‍ക്കാരിനുള്ളത്.

റവന്യൂ മന്ത്രി അനില്‍ കുമാറിനെയും കൃഷിമന്ത്രി ടി. സിദ്ധിഖിനെയും വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും ദുരന്ത നിവാരണ അതോറിട്ടിയും ഏകോപിപ്പിക്കുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *