കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് കെ.എന്‍ ബാലഗോപാല്‍ എം.എല്‍.എ ഉന്നയിച്ച് സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി (01-07-2026)

Spread the love

2022 ല്‍ 1500 കോടി രൂപയ്്ക്ക് ഭരണാനുമതി കിട്ടിയ പദ്ധതിയാണിത്. ഇതു വരെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടില്ല. 2026 ആയി നാല് വര്‍ഷം കഴിഞ്ഞിട്ടും ആദ്യഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. രണ്ടാംഘട്ടം ആരംഭിച്ച് പണി പൂര്‍ത്തിയാക്കാന്‍ 1500 കോടി രൂപ മതിയായിരുന്നു. ആ തുകയുടെ എ്രേതയോ ശതമാനമാണ് കൂടാന്‍ പോകുന്നത്്. ഈ വര്‍ഷവും തീര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അഞ്ച് വര്‍ഷം വേണ്ടി വരും. ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ആരുടെയും കുഴപ്പമല്ല. ഭൂമി ഏറ്റെടുക്കുന്നതിന് അഞ്ച് കൊല്ലം വേണ്ടി വന്നു. ഇതു കൊണ്ട് സ്റ്റേറ്റ് എക്സ്ചെക്കറിനുണ്ടാകുന്ന നഷ്ടം എത്രയാണ്. 1500 കോടി രൂപയുടെ പദ്ധതിയ്്ക്ക് ഇനി റിവൈസ്ഡ് എ. എസ്് (ഭരണാനുമതി) വേണ്ടി വരും. റിവൈസ്ഡ് എ.എസ്് നല്‍കിയാല്‍ എത്ര കോടി രൂപയുടെ വര്‍ധിക്കും ഇതു കൊണ്ടാണ് ബജറ്റില്‍ വളരെ ഗൗരവമായി ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ലഘൂകരണവും ആവശ്യമായ സര്‍വേയര്‍മാരെും വിന്യാസവുമുണ്ടാക്കിയില്ലെങ്കില്‍ ഈ പണം ഇങ്ങനെ പോകും. അങ്ങയുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. രണ്ടാംഘട്ട സിവില്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി ഡി. പി. ആര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു. സിവില്‍ പ്രവൃത്തികളുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കൂടി ഉള്‍പ്പെടുത്തി 254.81 കോടി രൂപയുടെ ധനാനുമതി നല്‍കിയിട്ടുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ തുടര്‍നടപടികള്‍ക്കുള്ള ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *