തെറ്റായ രോഗിയില്‍ വൃക്ക വെച്ചുപിടിപ്പിച്ചതായി ഒഹായോ ആശുപത്രി അധികൃതര്‍: പി പി ചെറിയാന്‍

Spread the love

ക്ലീവ്‌ലന്‍ഡ് :  ഒഹായോയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തെറ്റായ രോഗിയില്‍ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട വൃക്ക വെച്ചുപീഡിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു . സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ മാപ്പപേക്ഷിച്ചു. ഇതിനു ഉത്തരവാദികളായ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ നിര്‍ബന്ധ അവധിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.  ജൂലായ് രണ്ടിനാണ് അര്‍ഹരായ രോഗിക്ക് ലഭിക്കേണ്ട വൃക്ക മറ്റൊരാളില്‍ ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്. ഭാഗ്യത്തിനു വൃക്ക അനുയോജ്യമായിരുന്നതിനാല്‍ സ്വീകരിച്ച വ്യക്തിക്ക് കുഴപ്പമൊന്നുമില്ല. ആരോഗ്യം സാവകാശം വീണ്ടെടുക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജൂലായ് 12 തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതര്‍ വിവരം പുറത്തുവിട്ടത്.

2021 ല്‍ ഇതുവരെ ഇവിടെ 95 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായും കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 194 ആയിരുന്നു. 1988 മുതല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 2761 വിജയകരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
തെറ്റായ വൃക്ക മാറ്റിവെക്കല്‍ മൂലം നേരത്തെ നല്‍കുവാന്‍ നിശ്ചയിക്കപ്പെട്ട രോഗിക്ക്  വൃക്ക ലഭിക്കുന്നതില്‍ താമസമുണ്ടായതായി അധികൃതര്‍ പറഞ്ഞു.
ആശുപത്രിക്കുണ്ടായ വീഴ്ച അംഗീകരിക്കുന്നുവെന്നും, ഇതില്‍ ബന്ധപ്പെട്ട ഇരുരോഗികളുടേയും കുടുംബത്തോട് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈ ഗുരുതര വീഴ്ചയെകുറിച്ചു യുനൈറ്റഡ് നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിനെ അറിയിച്ചിട്ടുണ്ട്.

അമേരിക്കയില്‍ വൃക്ക മാറ്റിവയ്ക്കുന്നതിനുവേണ്ടി 90318 പേരും കരള്‍ മാറ്റിവയ്ക്കാന്‍ 11845 പേരും ഹൃദയം മാറ്റിവയ്ക്കാന്‍ 3576 പേരും വെയിറ്റിംഗ് ലിസ്റ്റിലാണെന്ന് സംഘടന വെളിപ്പെടുത്തി.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *