ജനകീയാസൂത്രണം രജതജൂബിലി ആഘോഷം:മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും

Spread the love

post

തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുന്‍കാല പ്രവര്‍ത്തകരെ രജതജൂബിലി ആഘോഷ വേളയില്‍ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി  എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 1996 ആഗസ്ത് 17ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുന്നനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്. ആസൂത്രണ ഗ്രാമസഭ, വാര്‍ഡ് സഭ, വികസന സെമിനാര്‍, കര്‍മ്മ സമിതികള്‍, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പദ്ധതികള്‍, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി  ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തിയ മുന്‍ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തരെയും ഉദ്യോഗസ്ഥരെയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രജത ജൂബിലി ഉദ്ഘാടന വേളയില്‍ ആദരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ആഗസ്റ്റ് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തുന്നതോടെ സംസ്ഥാനത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ആസൂത്രണ ബോര്‍ഡ് അംഗങ്ങളും കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും  രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ രജത ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിക്കും

Author

Leave a Reply

Your email address will not be published. Required fields are marked *