പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ – ഫ്രാൻസിസ് തടത്തിൽ

Spread the love

Picture

ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ നമ്പ്യാപറമ്പിൽ. ഡോ. ദേവിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി കേരളടൈംസ് ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നർ നൈറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ന്യൂയോർക്ക് സിറ്റിയിൽ പല പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടുകളിൽ പലതും ചെലവഴിക്കാതെ പോകുന്നുണ്ട്. ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിട്ടുണ്ടോ അല്ലെങ്കിൽ ആ തുക എന്തു ചെയ്തു എന്നത് സംബന്ധിച്ച് യാതൊരു വിധ കണക്കുകളോ വിവരങ്ങളോ സിറ്റി കൗൺസിലിന്റയും ഉദ്യോഗസ്ഥരുടെയും പക്കലില്ല. ഉദാഹരണത്തിന് പാർപ്പിടമില്ലാത്ത (ഹോം ലെസ്) തെരുവുകളിൽ മറ്റും കഴിയുന്ന അടിസ്ഥാനവർഗത്തിൽപെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വർഷവും രണ്ടു മില്ല്യനിൽ പരം ഡോളർ തുക സിറ്റി കൗൺസിൽ വകയിരുത്താറുണ്ട്. എന്നാൽ ഹോം ലെസ് എന്നും ഹോം ലെസ് ആയി തന്നെ ഇപ്പോഴും കഴിയുകയാണ്. ഈ തുക എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് ഒരു ഡാറ്റയും ആരുടെയും പക്കലില്ല. ഹോം ലെസ് ആയിട്ടുള്ളവർ ശബ്ദം ഉയർത്തുകയോ അഥവാ അവരുടെ ശബ്ദം ഉയർന്നാൽതന്നെ അത് ആരും കേൾക്കാനുമുണ്ടാകില്ല. അതുപോലെ തന്നെ പാർശ്യവല്ക്കരിക്കപ്പെട്ട നിരവധിയാളുകളുടെ ശബ്ദം അധികാര വർഗം കേൾക്കാതെ പോകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടെത്തി മേയറുടെയും സിറ്റി കൗൺസിലിന്റെയും മുൻപാകെ കൊണ്ടുവരിക എന്നതാണ് പബ്ലിക്ക് അഡ്വക്കേറ്റിന്റെ കടമ. ഇത്തരം ആളുകൾക്ക് നീതി ലഭിക്കാനും ഇത്തരം അനീതികൾക്കതിരെ ശബ്‍ദമുയർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിനു അടിസ്ഥാനമായ കാരണമെന്നും ഡോ. ദേവി വിശദീകരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *